Saturday, 20 July 2019

 മാഡം

അന്ന് സിനിയുടെ എട്ടാമത്തെ ജന്മദിനമായിരുന്നു അന്ന്. എല്ലാ വർഷവും എങ്ങനെയാണെങ്കിലും എനിക്ക് സാലറി കിട്ടുന്നതിന് രണ്ടുദിവസം മുന്പായിരിക്കും അവളുടെ ജന്മദിനം. ഒരിക്കൽ ഇനി അവളുടെ ജന്മദിനം നക്ഷത്രം നോക്കി മാത്രമേ ആഘോഷിക്കൂ എന്ന് തീരുമാനിച്ചതാണ്. ആ വര്ഷം നക്ഷത്രവും ചതിച്ചു. ഇടവത്തിലെ രോഹിണി ആ മാസം അവസാനമാണ് വന്നത്. ശമ്പളം നേരത്തെ കിട്ടുന്ന ചില സുഹൃത്തുക്കൾ കടം തരാൻ മടിക്കാത്തത് കൊണ്ട് ഇത് വരെയും അവളുടെ പരിഭവം കേൾക്കേണ്ടി വന്നിട്ടില്ല.

ഇപ്രാവശ്യം അതുണ്ടായില്ല. ഒരു വെബ് സൈറ്റ് മലയാളത്തിൽ മൊഴിമാറ്റം നടത്തിയതിൽ നിന്ന് പ്രതീക്ഷിക്കാതെ കുറച്ചു കാശു കിട്ടി. പുതിയ തൊഴിലുകൾക്ക് പുതിയ വേതന വ്യവസ്ഥകൾ. ഭാഗ്യം!

 മധുരിയോടും പറയാതെ മോൾക്ക് ഒരു ബർത്ത്ഡേ കേയ്ക്ക് ഓർഡർ ചെയ്തു. വൈറ്റ് ഫോറെസ്റ് വേണോ ബ്ലാക്ക് ഫോറെസ്റ് വേണോ എന്ന ബേക്കറിക്കാരന്റെ ചോദ്യം എന്നെ ഒന്ന് കുശാക്കി. ഹരിതവനങ്ങളെ കുറിച്ചേ ഞാൻ കേട്ടിരുന്നുള്ളൂ. ഫ്രഷ് ക്രീം വേണോ എന്നുള്ള ചോദ്യത്തിന് ഉത്തരം കുറേക്കൂടി എളുപ്പമായിരുന്നു. പഴകിയത് ഒഴിവാക്കുന്നതാണ് നല്ലത്.

വീട്ടിൽ ചെന്നപ്പോൾ മോൾ ഒരുങ്ങി മുറ്റത്തു തന്നെ നിൽപ്പുണ്ട്. മാധുരി വരാന്തയിലും. അവൾ ഒരുങ്ങിയിട്ടൊന്നുമില്ല. ഡേറ്റ് തെറ്റിയിട്ടില്ല. ഇന്നലെ പിറന്നാൾ. സിനിക്ക് എന്തോ കാര്യത്തിന് പുറത്തു പോകണം. അല്ലെങ്കിലും സ്‌കൂട്ടറാണ്. മൂന്നു പേർക്കും കൂടി യാത്ര നടക്കില്ല. മോള് കുറച്ചു വളർന്നു. മടിയിൽ ഇരുത്താനൊക്കില്ല.

സ്‌കൂട്ടർ സ്റ്റാൻഡിൽ ഇട്ട ഉടനെ സിനി ഓടി വന്നു
"അച്ഛനെന്താ ഫോണെടുക്കാഞ്ഞേ?"
ഞാൻ അത് ശ്രദ്ധിക്കാതെ മധുരിയെ നോക്കി. എന്റെ മുഖത്തെ ചോദ്യഭാവം കണ്ടു അവൾ പറഞ്ഞു, "നേരെ അങ്ങോട്ട് തന്നെ ചോദിച്ചോ. സ്‌കൂളിൽ നിന്ന് ഒരു വള്ളിക്കെട്ടുമായിട്ട് വന്നിട്ടുണ്ട്."
സിനിയുടെ മുഖത്തു 'എന്നാലും അമ്മ കാലുവരിക്കളഞ്ഞല്ലോ എന്ന ഭാവം'. എനിക്ക് കാര്യം പിടികിട്ടി. അമ്മയും മോളും കൂടി എനിക്കെന്തോ പണി റെഡി ആക്കിയിട്ടുണ്ട്. ചെലവ് വരുന്ന എന്തോ ആണ്. മാസാവസാനമാണെന്ന് അറിയാവുന്ന അമ്മ ഒടുവിൽ കാല് വാരി. സിനി പെട്ടു. പക്ഷെ കൊച്ചു കുട്ടികൾ ചിലപ്പോൾ അപാരമായ ഡിപ്ളോമസി കാണിക്കും. അതങ്ങനെയാണ്. ശക്തി കുറഞ്ഞവർ അടവിൽ മുന്നിട്ടു നിൽക്കും.
"ഞാൻ പറയാം അച്ഛാ. അച്ഛന്റെ കയ്യിൽ കാശുണ്ടെങ്കിൽ, ഉണ്ടെങ്കിൽ മതി, എനിക്കൊരു ബർത്ത് ഡേ ഗൗൺ വാങ്ങി തരുമോ?"
"ശോ, അതൊക്കെ ഒരു ദിവസമല്ല ഇടാനൊക്കൂ. മോള് പെട്ടെന്നങ്ങു വളരില്ലേ. അത്രയും കാശ് കാണുമോ എന്തോ." ഞാനും യെസ് എന്നും നോ എന്നും പറയാതെ രക്ഷപ്പെട്ടു.
"മൂവായിരം രൂപയ്ക്കൊക്കെ കിട്ടും," സിനു എല്ല ഹോം വർക്കും ചെയ്തിരിക്കുന്നു. അമ്മയും സഹായിച്ചു കാണും.
വീട്ടിൽ കയറിയില്ല. മുറ്റത്ത് ഒരു പഴയ ഉരൽ മറിച്ച് ഇട്ടിട്ടുണ്ട്. അതിൽ ഇരുന്നു. മാധുരി ചായ കൊണ്ടുവന്നു. അതാണ് പതിവ്.
"വാങ്ങുന്നെങ്കിൽ ഉടനെ പോണം. ദേ ആറരയായി," സിനി ധൃതി വെച്ചു.
ചായ കുടിച്ച് ഗ്ലാസ്സ് മധുരിയെ ഏൽപ്പിച്ചു. അവൾ അതുമായി അകത്തേയ്ക്ക് പോയി.
"ഓട്ടോയിൽ പോകാം. അമ്മയും കൂടി വരട്ടെ."
"വേണ്ടച്ഛാ, അമ്മയും ഞാനും കൂടി നെറ്റിൽ നോക്കി. പവിഴത്തിൽ ഉണ്ട്. മൂവായിരം രൂപയേ ഉള്ളൂ."
അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ. കാര്യങ്ങളൊക്കെ മാറുകയാണ്. പായസത്തിനു പകരം കേയ്ക്ക്. പാട്ടുപാവാടയ്ക്കും ബ്ലൗസിനും പകരം ബർത്ത്ഡേ ഗൗൺ. വീട്ടിലുരുന്ന് തന്നെ വിലപേശൽ.
മാധുരി അകത്തു നിന്നും വന്ന് ഒരു രണ്ടായിരം രൂപ എന്റെ കയ്യിൽ തന്നു.
"ബാക്കി കാണില്ലേ?" അവൾ ചോദിച്ചു. എന്റെ കയ്യിൽ കൃത്യം ആയിരത്തി ഇരുനൂറുണ്ട്.
പിന്നെ വെറുതെ സമയം കളഞ്ഞില്ല. മരണമാണെങ്കിലും അങ്ങോട്ട് കടന്നു ചെല്ലണമെന്ന് നചികേതസ്സ് പഠിപ്പിച്ചത് ഓർത്തു.
റോഡ് വരെ നടന്നു. വെട്ടുറോഡിൽ നിറയെ ചെളിയാണ്. മഴ പെയ്താൽ സ്‌കൂട്ടറിൽ ഇതുവഴി പോകുമ്പോൾ ഭയം തോന്നും. എങ്ങാനും തെന്നി വീണാലോ.
പവിഴത്തിന്റെ നാലാമത്തെ നിലയിലാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എന്ന് ഓർമ്മയുണ്ടായിരുന്നു. പക്ഷെ അവിടെ ചെന്നപ്പോൾ ഗ്രൗണ്ട് ഫ്ലോറിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. ഗൗണുകളൊക്കെ അവിടെയാണ്.
അവിടെയെത്തിയപ്പോൾ വേറെ ഏതോ രാജ്യത്തെത്തിയപോലെ. എ സി കൂട്ടിയിട്ടിരിക്കുന്നു. താടിയെല്ലുകൾ കൂട്ടിയിടിക്കുമോ എന്ന് തോന്നുന്ന കുളിര്. അറിയാതെ രണ്ടു കൈകളും പാന്റ്സിന്റെ പോക്കറ്റിൽ വിട്ടുപോയി.
ചുറ്റുമൊക്കെ ഒന്ന് നീക്കിയപ്പോഴേയ്ക്കും ഒരു സെയിൽസ് ഗേൾ സിനിയെ അടുത്തേയ്ക്ക് വിളിച്ചു. ചിരപരിചിതരെ പോലെ അവൾ ഓടിച്ചെന്നു.

സിനിയെ അങ്ങനെയാണ് വളർത്തിയത്. തീരെ ഭയം ലജ്ജ എന്നിവയൊന്നും ഇല്ല. സ്റ്റേജിലൊക്കെ കേറിയാൽ ചുറ്റും ആരും ഉണ്ടെന്ന് പോലും അവൾ അറിയില്ല. ആരോടും ബോൾഡ് ആയി സംസാരിക്കും. എന്നെ പോലെയോ അവളുടെ അമ്മയെ പോലെയോ അല്ല.

സെയിൽസ് ഗേൾസ് എല്ലാം ഇന്ന് നല്ല ചന്ദനക്കളർ സാരിയാണ് ഉടുത്തിരുന്നത്. എല്ലാരും നല്ല സുന്ദരിമാർ. അവരുടെ ഇടയിലേക്ക് ചെന്ന് കയറാൻ ഒരു സങ്കോചം തോന്നി. എന്നെങ്കിലും ഒരു തുണിക്കട തുടങ്ങിയാൽ ഇത്ര സൗന്ദര്യമുള്ളവരെ എടുക്കേണ്ട. അതായിരിക്കും കസ്റ്റമേഴ്‌സിന് കുറെ കൂടി കംഫർട്ടബിൾ.

സിനി നന്നായി മാനേജ് ചെയ്യുണ്ട്. അവരൊക്കെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നു. അഭിമാനം തോന്നി. കൂടെയുള്ള സെയിൽസ് ഗേളിനെ, അവരുടെ പ്രായത്തെ മാനിച്ച്, അവൾ 'മാഡം' എന്നാണ് വിളിക്കുന്നത്. 'മാഡം' 'മാൻ' 'ഫാൻ' എന്നിങ്ങനെയുള്ള ഇംഗ്ലീഷ് വാക്കുകളുടെ നടുവിൽ വരുന്ന സ്വരാക്ഷരം ഇന്നും എന്റെ മലയാളിജിഹ്വയ്ക്ക് വഴങ്ങില്ല. അകാരത്തിനും ഏകാരത്തിനും ഇടയ്ക്കുള്ള ആ അക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ വഴുതിപ്പോകും.

ആ  ലേഡി ഗൗൺ കൊണ്ട് വന്നു കാണിച്ചു. രണ്ടായിരത്തി എണ്ണൂറു രൂപ. സിനിയെയും കൂട്ടി അവർ ഡ്രെസ്സിങ്ങ് റൂമിലേയ്ക്ക് അതിട്ടു നോക്കാൻ പോയി. രണ്ടുപേരും തമ്മിൽ അമ്മയും മോളും പോലെ മുട്ടിയുരുമ്മിയാണ് നടക്കുന്നത്. എത്ര പെട്ടെന്നാണ് അവർ തമ്മിൽ ഇത്രയും അടുത്തത്! ഈ കഴിവൊക്കെയാണ്  ഇനിയുള്ള ലോകത്ത് കൂടുതൽ പ്രധാനം. 

കഴിഞ്ഞ വര്ഷം വരെ സിനിയുടെ ഇംഗ്ലീഷ് ടീച്ചർ നല്ല കഴിവുള്ള ഒരു ലേഡി ആയിരുന്നു. മൂന്നു വര്ഷം അവളെ അവരാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. ഞാൻ നേരിൽ കണ്ടിട്ടില്ല. മോള് പറഞ്ഞത് കേട്ടുള്ള അറിവേ ഉള്ളൂ. അവളുടെ ഉച്ചാരണവും ഭാഷാനൈപുണ്യവും മാത്രമല്ല ടേബിൾ മാനേഴ്സും ആൾക്കാരോട് ഇടപെടുന്നതിന്റെ ഒരു ഭംഗിയും ഒക്കെ അവരുടെ സംഭാവന കൂടിയാണ്. മാതാപിതാക്കളുടെ സ്വാധീനം ഒരു പരിധി വരെയൊക്കെയല്ലേ കാണൂ.

ഈ വർഷം പുതിയൊരു മാഡം വന്നത് അവൾക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞവർഷത്തെ ടീച്ചർ ശമ്പളം കൂടുതൽ കൊടുക്കുന്ന സ്ഥലം നോക്കി പോയിരിക്കാം. അത്രയൊക്കെ ഉള്ളൂ ശിഷ്യവാത്സല്യം എന്നൊക്കെ പറ്യുന്നത് എന്ന് മാധുരി ഒരിക്കൽ പറഞ്ഞു. അവൾക്ക് പറയാം. വെറും പിച്ചക്കാശാണ് ആ സ്‌കൂളിലെ ശമ്പളം. ബെറ്റർ ഓപ്പർച്യുണിറ്റി കിട്ടിയപ്പോൾ അവർ അത് സ്വീകരിച്ചതിൽ എങ്ങനെ തെറ്റുപറയും. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ.

എന്തായാലും എന്റെ മോൾക്ക് ഒരു നല്ല ടീച്ചറെ നഷ്ടപ്പെട്ടു. മൂന്നുവർഷമെങ്കിലും അവരുടെ സേവനം ലഭിക്കാതെ ഭാഗ്യം.  എവിടെയാവും അവർ ഇപ്പോൾ? ഭാഗ്യം ചെയ്ത വേറെ ഏതോ കുട്ടികളെ പഠിപ്പിക്കുകയാവും. അല്ലെങ്കിലും ഏതെങ്കിലും സർക്കാർ സ്‌കൂളിൽ ഭാഗ്യമില്ലാത്ത ഏതെങ്കിലും കുട്ടികളെ പഠിപ്പിക്കുകയാവും. അങ്ങനെയൊരു സെറ്റപ്പിൽ ചെന്ന് പെട്ടാൽ ഒറ്റയ്ക്ക് അവർക്ക് എന്ത് ചെയ്യാൻ കഴിയും! എങ്കിലും കുറ്റാക്കൂരിരുട്ടിൽ ഒരു തിരിനാളം പോലെ ആരുടെയെങ്കിലും ജീവിതത്തിൽ വെളിച്ചം ആയിക്കൂടെന്നും ഇല്ല. അതാണ് അധ്യാപകവൃത്തിയുടെ ഒരു പ്രത്യേകത. ഒരാൾക്ക് ഒന്നിലധികം പേരെ നേർവഴിക്ക് നയിക്കാനുള്ള അപരമായ സാധ്യത. ഞാൻ പെട്ടെന്ന് രവി സാറിനെ ഓർത്തുപോയി. കഴിയുമെങ്കിൽ ഓണത്തിന് ഒന്ന് പോയി കാണണം. ഇപ്പോൾ എൺപത്തിനു മുകളിൽ പ്രായം കാണും. ജീവിച്ചിരിപ്പുണ്ടോ എന്തോ.

ഗൗണുമിട്ടു സിനി വന്നപ്പോൾ അവൾ ഒരു കുഞ്ഞുമാലാഖയെ പോലെ തോന്നിച്ചു. ആ സ്ത്രീയും കൂടെയുണ്ട്. സ്വന്തം മകളെ വേറെ ആർക്കോ കാണിച്ചു കൊടുക്കുന്ന പോലെയാണ് അവരുടെ മുഖത്തെ സന്തോഷം. അവർക്ക് സിനിയെ ഒത്തിരി ഇഷ്ടമായെന്ന് വ്യക്തം. ഞാൻ ഇരുവരുടെയും ഒരു ഫോട്ടോ എടുത്തു. വെറുതെ ഒരു കൗതുകം. മറ്റു സെയിൽസ് ഗേൾസും മോൾക്ക് ടാറ്റയൊക്കെ കൊടുക്കുന്നുണ്ട്.

ബില്ലടച്ച് വന്നപ്പോൾ ആ സ്ത്രീ തന്നെ പായ്ക്ക് ചെയ്ത ഗൗൺ മോളെ ഏൽപ്പിച്ചു. മോൾ അവർക്ക് ഒരുമ്മ കൊടുത്ത് "ബൈ മാഡം" എന്നൊക്കെ പറഞ്ഞു. വീണ്ടും മാഡം എന്ന വാക്കിന്റെ കൃത്യമായ ഉച്ചാരണം ഞാൻ ശ്രദ്ധിച്ചു. ഞാൻ മനസ്സിൽ ഒന്ന് ശ്രമിച്ചു നോക്കി. ഇല്ല, ശരിയാവുന്നില്ല.

വീട്ടിൽ ചെന്നയുടനെ സിനി ആ ഗൗൺ വീണ്ടും ഒന്നിട്ടു നോക്കി. വളരെ സൂക്ഷിച്ച് ഊരി വെച്ച് സന്തോഷത്തോടെ കിടന്നുറങ്ങി.

അടുത്ത ദിവസം സിനിയുടെ ഒന്ന് രണ്ടു കൂട്ടുകാരൊക്കെ വന്നു. കൂടെ പഠിക്കുന്നവരാണ്. 
ഹാപ്പി ബെർത്ഡേ പാടിയപ്പോൾ ഞാൻ ശ്രദ്ധിച്ചു. നല്ല ഉച്ചാരണം. അവരുടെയൊന്നും വീട്ടിൽ ഇംഗ്ലീഷ് അറിയാവുന്നവരൊന്നും ഇല്ല. അപ്പോൾ ടീച്ചറിന്റെ ഗുണം തന്നെ ഇവരെയെല്ലാം ഒരേ ടീച്ചർ തന്നെയാണ് പഠിപ്പിച്ചത്.
കേയ്ക്ക് കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ മോളോടും കൂട്ടുകാരികളോടും പറഞ്ഞു, "നിങ്ങളുടെ ടീച്ചേഴ്‌സിനെ ആരെയെങ്കിലും കൂടി വിളിക്കാമായിരുന്നു. ആ ഇംഗ്ലീഷ് ടീച്ചർ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?"
അത് കേട്ടതും മോൾ എന്റെ ഫോൺ എടുത്തു
"ഇനിയിപ്പോൾ വിളിക്കണ്ട," ഞാൻ പറഞ്ഞു
"ഓ അച്ഛാ. അതല്ല, ഞാൻ വിളിച്ചായിരുന്നു. She said she can't come. But she sent a message, see"
അവൾ കാണിച്ച മെസ്സേജ് ഞാൻ നോക്കി. ഒരു കെയ്ക്കിന്റെ ചിത്രം ഉണ്ട്.അതിനു താഴെ
'Happy Birthday to you. I am sure you will look like an angel on your birthday in that gown.' എന്ന് ചരിഞ്ഞ മനോഹരമായ ലിപികളിൽ ഒരു ആശംസയും






 







Saturday, 15 June 2019

തീം, തരികിട തീം

കലാകാരന്മാരെക്കുറിച്ച് കലാകാരന്മാർ അല്ലാത്തവർക്കും അവർക്ക് തിരിച്ചങ്ങോട്ടും ഒരു വിസ്മയമാണ് . "എങ്ങിനെ ഇതൊക്കെ സാധിക്കുന്നു?" എന്നിങ്ങോട്ടും തിരിച്ചങ്ങോട്ട് "അതെന്താ, ഇതിലിത്ര അത്ഭുതം?" എന്നുമാണ് ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കും ഒരേ ഉത്തരമേ ഉള്ളൂ.
അദ്ധ്വാനം
ഒരാൾക്ക് അയാളുടെ മനസ്സിനു മേൽ എത്രമാത്രം ആധിപത്യം ഉണ്ടെന്ന് അറിയാൻ അയാളിലെ കലാകാരൻ എത്രമാത്രം പുറത്ത് വന്നു എന്ന് നോക്കിയാൽ  മതി.
കല ഒരു വലിയ അളവ് വരെ സാങ്കേതികത തന്നെയാണ്. അതിനുമപ്പുറത്ത് ക്രിക്കറ്റിലും ബാഡ്മിന്റണിലും  ഒക്കെ ഉള്ളതുപോലെ തന്നെ സർഗ്ഗാത്മകതയാണ്. എതിരാളിയെ മനസ്സിലാക്കി, അയാൾ എത്ര വലിയവൻ ആയാലും, അയാളെ വീഴ്ത്താനുള്ള അടവുകൾ കണ്ടെത്താനുള്ള കഴിവാണ് അതു കഴിഞ്ഞാൽ വേണ്ടത്.
എഴുതാൻ അധികം ആർക്കും കഴിവില്ല എന്ന ചിന്ത ഉണ്ടെങ്കിൽ നെറ്റിലെ സാഹിത്യ ഗ്രൂപ്പുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി, വിദ്യാഭ്യാസയോഗ്യതയുടെ അതിർവരമ്പുകൾ ഇല്ലാതെ എത്രയെത്ര എഴുത്തുകാർ! കണ്ണോടിക്കുന്നതിന് പകരം വായിക്കാൻ കൂടി മിനക്കെട്ടാൽ ഒരു ദുഃഖസത്യം മനസ്സിലാകും. പറയാനറിയാം, പക്ഷെ പറയാനൊന്നുമില്ല.
തീം വെറും തരികിട ആയിപ്പോകുന്നു.
ആശയദാരിദ്ര്യം അല്ലെങ്കിൽ  വിഷയദാരിദ്ര്യം.  
കഥകൾക്ക്  പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നതും മനസ്സില്ലാമനസ്സോടെ പലരും 'നല്ല കഥ, ധാരാളം ഇനിയും എഴുതൂ, വായിക്കുകേം ചെയ്‌യൂ' എന്നൊക്കെ  കമന്റിടേണ്ടി വരുന്നതും മിക്കപ്പോഴും രചനാരീതിയുടെ പോരായ്മ കൊണ്ടല്ല. അഥവാ രചനാ രീതിയുടെ പോരായ്മ കൊണ്ടാണെങ്കിലും അത് പറയാൻ ഒന്നും ഇല്ലാതെ പോയതിന്റെ പരിണതഫലമാണ്.  വായന, യാത്ര, സൗഹൃദം, ചിന്ത, ആക്ടിവിസം എന്നിവയിലൂടെയൊക്കെ ഇത് പരിഹരിക്കാം. വീട് വിട്ടിറങ്ങാത്ത ജെയിൻ ഓസ്റ്റിനാണ് (Jane Austen) ഇംഗ്ലീഷിലെ പ്രശസ്തയായ ഒരു നോവലിസ്റ്റ്. അവരുടെ ചില ഉദ്ധരണികൾ താഴെ കൊടുക്കുന്നു. തർജ്ജമയിൽ ഇവ മങ്ങും. അതുകൊണ്ട് അതിന് ശ്രമിക്കുന്നില്ല.

It is a truth universally acknowledged, that a single man in possession of a good fortune, must be in want of a wife.
If I loved you less, I might be able to talk about it more.

Friendship is certainly the finest balm for the pangs of disappointed love.
Happiness in marriage is entirely a matter of chance.
For what do we live, but to make sport for our neighbors and laugh at them in our turn?

എന്താണ് കഥാകാരന് ഇത്രയും പറയാനുള്ളത്?
കലാകാരന്മാർ പൊതുവെ ഫ്രീക്കന്മാരാണ്, സ്വതന്ത്രമായി പറക്കുന്ന പക്ഷികളാണ്. സ്വതന്ത്രമായി പറക്കുന്നതുകൊണ്ട് അവർ പറക്കുന്നത് പലപ്പോഴും കൂട്ടത്തിനും വളരെ മുൻപിലായി പോകും, ഉയരത്തിലും . സി രാധാകൃഷ്ണന്റെ ഒരു നോവലിന്റെ പേരുപോലും "മുൻപേ പറക്കുന്ന പക്ഷികൾ" എന്നാണ്. ഇതുകൊണ്ടാണ് ഇന്ന് വളരെ കാര്യമാത്രപ്രസക്തമായ ഒരു കഥ വിശുദ്ധ പശുവിനെ കുറിച്ച്  രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പേ തന്നെ മാധവിക്കുട്ടിക്ക് എഴുതാൻ കഴിഞ്ഞത്.
ഇങ്ങനെയുള്ള വിഹഗവീക്ഷണത്തിലൂടെ കാണുന്ന ദർശനങ്ങൾ ആർക്കെങ്കിലുമൊക്കെ പകർന്നു കൊടുക്കാനാണ് കലാകാരന്റെ ശ്രമം. ആ കാര്യങ്ങളെ കുറിച്ച് അവർ ഗിരിപ്രഭാഷണവും മൈതാനപ്രസംഗവും  ഒന്നും നടത്തുകയില്ല. കൃസ്തു നടത്തിയ ഗിരിപ്രഭാഷണവും കൃഷ്ണൻ നടത്തിയ യുദ്ധമൈതാനപ്രസംഗവും  അത്ര വലിയ ഫലമൊന്നും ഉണ്ടാക്കിയില്ലെന്ന് അവർക്കും നമുക്കും അറിയാം. വെനീസിലെ വ്യാപാരിയിൽ പോർഷ്യയെ കൊണ്ട് ഷേക്സ്പിയർ ഇത് പറയിക്കുന്നുമുണ്ട്, "ഇരുപതുപേരെ വേണമെങ്കിൽ ഞാൻ പഠിപ്പിക്കാം, പക്ഷെ അവരിലൊരാളായി അതൊക്കെ നടപ്പാക്കാൻ ഞാനില്ല."
അതുകൊണ്ടു പ്രസംഗം മാറ്റിവെച്ച്  കഥാകാരൻ കലയുടെ പാത തിരഞ്ഞെടുക്കുന്നു.  കഴിവില്ലാത്ത കലാകാരന്മാർ കലയുടെയും സാഹിത്യത്തിന്റെയും കഴിവുകളിൽ വിശ്വാസം പോരാഞ്ഞ് സര്ഗാത്മകതയിൽ കുളിച്ച പ്രസംഗങ്ങൾ നടത്തുന്നു.  കഴിവുള്ളവർ അവരുടെ പ്രസംഗം കഥയിലും മറ്റും നടത്തുമെങ്കിലും അത് സമർഥമായി മറച്ചു വെയ്ക്കും. പിന്നെ വേറെ ചിലരുണ്ട്. അവർക്ക് കലയുടെ സ്ഫുടനം ചെയ്യാനുള്ള കഴിവിൽ അങ്ങേയറ്റം വിശ്വാസമാണ്. അവരുടെ കലയിൽ ഒരു പ്രസംഗവും ഒളിഞ്ഞോ തെളിഞ്ഞോ കാണില്ല . പക്ഷെ ആ കലാപ്രകടനത്തിന്റെ ആസ്വാദനത്തിലൂടെ  നമ്മുടെ  മനസ്സ് സ്വയം സ്ഫുടം ചെയ്‌തെടുക്കപ്പെടും എന്നവർക്ക് ഉത്തമ വിശ്വാസം ഉണ്ട്. ആധുനികർ പലരും  ഇങ്ങനെയാണ്.
കലാകാരനറിയാം, തങ്ങളെ പോലെ ജീവിതത്തെ നേരിട്ട് കണ്ട് അതിന്റെ അർഥം ചികഞ്ഞെടുക്കാനൊന്നും സാധാരണ ജനങ്ങൾക്ക് കഴിയില്ലെന്ന്. 700 കോടിയിലധികം ജനങ്ങളുള്ള ഈ ലോകം അങ്ങേയറ്റം സങ്കീർണ്ണമാണ്. അതുകൊണ്ടു സിൽവിയ പ്ളാത്ത് തന്റെ സ്നേയ്ക്ചാർമർ (Snakecharmer, Sylvia Plath) എന്ന കവിതയിൽ പറയുന്നപോലെ ദൈവം ഒരു ലോകം സൃഷ്ടിക്കുമ്പോൾ കലാകാരൻ വേറൊരു ചെറിയ ലോകം സൃഷ്ടിക്കുന്നു. പത്തോ പതിനഞ്ചോ ആളുകളുടെ ഒരു ലോകം. അവരുടെ പ്രവൃത്തികളും സംസാരവും ചിന്തയുമെല്ലാം ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നു. വൃഥാസ്ഥൂലതയെല്ലാം മുറിച്ച് മാറ്റി ചിന്തേരിട്ടു മിനുക്കുന്നു. ഇപ്പോൾ രംഗം വളരെ ലളിതമായി. ഒന്ന് ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും എന്താണ് കളിയെന്ന്.
കഥകൾ എഴുതാൻ തുടങ്ങുമ്പോൾ താഴെ കൊടുക്കുന്ന  ചെക്ക് ലിസ്റ്റ് ഗുണം ചെയ്തേക്കാം:
  1. എനിക്കെന്തെങ്കിലും പുതിയതായി പറയാൻ ഉണ്ടോ?
  2. ഇല്ലെങ്കിൽ പഴയതു പറയാൻ എനിക്ക് പുതിയ രീതികൾ ഉണ്ടോ? 
  3. ഞാൻ പറയുന്നത് നേരത്തേ പലരും ഇതേ രീതിയിൽ പറഞ്ഞതാണോ?
  4. എനിക്ക് പറയാനുള്ളത് ശരിക്കും കാര്യമാത്രപ്രസക്തമാണോ?
  5. ഇത് വ്യക്തിപരമായ ഒരു പ്രശ്നമാണോ?
  6. ഇത് വായിക്കുമ്പോൾ ഇതിന് തന്റെ പ്രശ്നങ്ങളുമായി സാരമായ സാമ്യം വായനക്കാരന് തോന്നുമോ?
  7. എന്റെ ആശയം പുതിയതെങ്കിലും രചനാരീതി പഴയതാണോ?
  8. എന്റെ രചനാരീതി പുതിയതെങ്കിലും ആശയം പഴയതാണോ?
  9. വേറെ എവിടെയെങ്കിലും വായിച്ചതോ സിനിമയിൽ കണ്ടതോ അറിയാതെ മനസ്സിൽ കിടന്ന് എന്റെ സ്വന്തം ആശയം പോലെ പൊങ്ങിവന്നതാണോ?
  10. കഥയിലുടനീളം വായനക്കാരനെ ഉണർത്തിയിരുത്താൻ തക്ക suprises ഉൾപ്പെടുത്തിയിട്ടുണ്ടോ?
  11. സ്വപ്‌നമാണെന്ന്‌ പറഞ്ഞു ഒടുവിൽ വായനക്കാരനെ വഞ്ചിക്കാനാണോ എന്റെ പ്ളാൻ?
  12. ഒരു പത്രവാർത്ത അല്ലെങ്കിൽ നേരിട്ടറിഞ്ഞ ഒരു സംഭവം വേണ്ടത്ര ഉടച്ചുവാർക്കാതെ വിളമ്പുകയാണോ?
  13. മനുഷ്യ പുരോഗതിയെ പിന്നോട്ട് വലിക്കാനാണോ എന്റെ കഥയിലൂടെ ഞാൻ ശ്രമിക്കുന്നത്? 
  14. ഇതേ കഥ ഇതിലും നന്നായി ലോകത്ത് തന്നെ മറ്റൊരാൾക്ക് പറയാൻ കഴിയുമോ? എങ്കിൽ എന്തുകൊണ്ട് എനിക്ക് അതിനു കഴിയുന്നില്ല?
  15. ഞാൻ തന്നെ ഈ കഥ അഞ്ചു തവണ വായിച്ചാൽ അഞ്ചാമത്തെ തവണയും ആസ്വദിക്കുമോ?
  16. എഡിറ്റിംഗ് നടത്തിയ ശേഷം  പൂർണ്ണമായ അവസ്ഥയിൽ ഈ കഥ ഞാൻ ഒറ്റ ഇരുപ്പിൽ വായിച്ചോ? 
  17. ഇത് എഴുതാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നോ?
  18. വായനക്കാരന്റെ സമയം വിലയേറിയതാണെന്ന് ഞാൻ കരുതുന്നുണ്ടോ?
  19. വേറെ ഒരാൾ ഈ കഥ എഴുതിയിരുന്നെങ്കിൽ ഇത് വായിക്കാൻ ഞാൻ സമയം ചിലവാക്കുമോ?
  20. ഇത് വായിക്കുമ്പോൾ എനിക്ക് പോലും ഉള്ളിൽ നിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ടോ ?
ഇത്രയും ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ നമ്മുടെ കഥയുടെ ഒരു ഏകദേശനിലവാരം നമുക്ക് തന്നെ തിരിച്ചറിയാം. ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരം വേണമെന്നില്ല. പലതിന്റെയും ഉത്തരം നമ്മൾ പറയുന്നതും ഈ കഥ വായിച്ച ഒരു നല്ല സുഹൃത്ത് പറയുന്നതും തമ്മിൽ വ്യത്യാസം ഉണ്ടാകും . അങ്ങിനെ ഒരു സുഹൃത്തുണ്ടെങ്കിൽ അവർ വായിച്ച് പറയുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിലവെയ്ക്കുന്നത് നല്ലതാണ്.
 

Friday, 14 June 2019

Somerset Maugham's short story Salvatore is an example of how a writer uses craft to suceed in the art not only of story telling but of make-belief as well. The story is well structured and each element of  story such as theme, characters, settings, plot and tone are well chosen after much deliberation.
Rather than a plot what we have here is an understatement of a plot. There is no widning plot as such and the events are more or less insignificant though they are given in detail.
The theme as is given out at the end is the exuberance of goodness in an orndianry person. Even when his fate is out to get him, Salvatore shows stoicism and mettle to keep it at bay.
The plot is kep simple. While serving in the military in China, Salvatore falls ill. Consequently, the woman he wants to marry refuses to marry him because she is afraid he will not be strong enough to work. Rather than wallow in self-pity, Salvatore agrees to marry Assunta, a woman he claims is "as ugly as the devil," and he then faces life with determination and "the most beautiful manners I [the author] had ever seen in my life." Though he does not live the life he imagined, Salvatore comports himself with goodwill and makes the most of his marriage, his job as a fisherman, and his children.
Among more than half a dozen characters, Salvatore, the protagonist stands out as a round character who is chiselled to perfection by life's experiences. Even thouugh he appears to be a weakling in the beginning, we eventually find that his weakness is only apparent. His power is the power of flowing water and he himself is in the flow of life. He takes life as it comes. If at all a plan, fails he waits for the next turn to show up.
There is not much in the way of settings or dialogure and the linear narration flows like that of a fairy tale. The writer narrates the story from the third person point of view, as life is experienced by Salvatore. However, at times the author takes the points of view of the minor characters. This cannto be considered the ominscient point of view because we don't get to know much about what happens in the mind of the characters other than what the express through their actions.
The style is rather detached to the point of being journalistic. The form, multiple view point linear narration with no flashback is made use of so effectively. We are made to feel that the writer is only reporting a real life event. Even when a writer does so, we can only afford to consider it as a creative attempt. ITg does not matter much if he tale really happened. For the writer it is a created story, so to speak. This has a really huge impact on the reader even if it is a famous part of history. Playing on this advantage, Maugham relates the story as if it had happened as such.
In this story, from the very first sentence to the last paragraph in which the writer gives us the idea that the story is about the goodness in the central character, we are made to believe that the  writer is only a reporter and he has not altered the even much at all. Details which are not absolutely necessary are splashed all over the story, right from what the characters are wearing, to the random comment of the foreigners about the fishermen being lazy, the story is made to sound not just realistic but naturalistic as well.
The end effect is that, instead of the  readers dismissing the ideal of absolute goodness which can happen only in sentimetal fiction and popular movies, the readers are made to think that it is a possible ideal followed by someone who is physically weak and has had a tragedy in his younger days. This is a challenge posed by the writer to make the readers consider living such a life and that is where the story succeeds. The writes gets to make the reader fall for his magic of story telling

Monday, 10 June 2019

നില്ല്, ഞാനൊരു നോവലെഴുതീട്ട് വരാം



ചെറുകഥകളും കവിതകളുമൊക്കെ എത്ര എഴുതിയിട്ടും ഒരു കാര്യവുമില്ല. ഒരു നോവൽ എഴുതിയാലെ നിങ്ങൾ ഒരു ഫുൾ എഴുത്തുകാരനാണെന്ന് നാട്ടുകാരും കൂട്ടുകാരുമൊക്കെ അംഗീകരിക്കൂ. അതിന്റെ കാരണം ലളിതമാണ് കഥയും കവിതയും ഒന്നും എഴുതാൻ ഒരു ഫുൾ നോവൽ എഴുതുന്ന പോലെ നീണ്ടകാലയളവ് വേണ്ട.
എഴുതാനുള്ള ആവേശമൊക്കെ അൽപ്പായുസ്സാണ്. ഒന്നോ രണ്ടോ ദിവസമൊക്കേ നിന്നെന്നിരിക്കൂ. അതിനുള്ളിലൊക്കെ ഒന്നോ രണ്ടോ കഥയോ ഒരു ഡസൻ കവിതയോ നടക്കും. നോവലിന് ഒരു മാസമൊക്കെ വേണം. അത്രയും കാലം ആരംഭശൂരത്വം നിൽക്കണമെന്നുണ്ടെങ്കിൽ അത് വെറും ശൂരത്വം ആയിരിക്കില്ല. നിങ്ങൾ രണ്ടും കൽപ്പിച്ച് തന്നെയാണ്. ഈശ്വരാ രക്ഷിക്കണേ, ഇവൻ എഴുത്തുകാരൻ തന്നെ, സംശയമില്ല.

എനിക്കും തോന്നി ഒരു നോവൽ എഴുതിക്കളയാമെന്ന്. കാര്യം വേറെ ഒന്നുമല്ല. എഴുതാൻ അത്രയ്ക്കങ്ങ് ആവേശം ഉണ്ടായിട്ടൊന്നുമല്ല. വേറെ ഒരാളുടെ പേരിൽ ഒരു നോവൽ എഴുതിക്കൊടുത്താൽ കാശ് തരാമെന്നു പറഞ്ഞു. എന്റെ രണ്ട്‌ മാസത്തെ ശമ്പളം! എപ്പോ എഴുതീന്ന് ചോദിച്ചാ മതി

ഒരു ഡിസംബർ വെക്കേഷൻ. പത്ത് ദിവസം ഉണ്ട്. പകുതി എങ്കിലും ആക്കിയാൽ പിന്നെ ഒരു ഇരുപതു ദിവസം എടുത്താൽ തീർക്കാം. ഇംഗ്ലീഷിലാണ്. അതുകൊണ്ട് ഹിന്ദു പത്രത്തിന്റെ എഡിറ്ററെ തന്നെ തിരുത്താൻ ഏർപ്പാടാക്കി. ഇംഗ്ലീഷ് മാഷൊക്കെയാണ് കാര്യം ഉള്ളത് തന്നെ. തെറ്റു വരുത്തുന്നതിൽ ഒട്ടും പിശുക്ക് ഞാൻ കാണിക്കാറില്ല. ഒരു പ്ലാനും പദ്ധതിയും ഉണ്ടാക്കി എടുത്ത്. അത് സന്തോഷപൂർവ്വം എന്റെ സ്നേഹിതർക്കായി ഇവിടെ ഷെയർ ചെയ്യുന്നു.

തീം പുള്ളിക്കാരൻ തന്നെ പറഞ്ഞു. അത് ഇവിടെ പറയുന്നത് ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റിന്റെ ലംഘനമാണ്.

അതുകൊണ്ടു വേറെ ഒരു നോവൽ ഉദാഹരണമായി സ്വീകരിക്കുന്നു. ഈ നോവൽ പ്രൈവറ്റ് സ്കൂൾ അധ്യാപകരുടെ ജീവിതത്തെ കുറിച്ചാണ്. വിധവയായ ഒരു അധ്യാപികയും അവരുടെ കുട്ടിയുടെ തീരെ ചെറുപ്പക്കാരനായ ഒരു കമ്പ്യൂട്ടർ ടീച്ചറും തമ്മിലുള്ള പ്രണയമാണ് കഥാതന്തു. അദ്ധ്യാപകരുടെ ജീവിതമാണ് എനിക്ക് പറയേണ്ടത്. എനിക്ക് നേരിട്ടറിയാവുന്ന കുറെ ഗ്രീക്ക് ട്രാജഡികൾ സ്‌കൂളുകളിൽ ഉണ്ടായിട്ടുള്ളത് അറിയാം. ഗുരുവിനോടുള്ള ബഹുമാനമെന്നൊക്കെ പറയുന്നത് വെറുതെ. കഷ്ടമാണ് അവരുടെ ജീവിതം . തുണിക്കടയിലെ സെയിൽസ് ഗേൾസിന് കിട്ടുന്ന ശമ്പളം പോലുമില്ല. പ്രണയകഥ അതിനുള്ള ഒരു എസ്ക്യൂസ് മാത്രം .

ആദ്യം കഥാപാത്രങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. പേപ്പറിൽ എഴുതിയിട്ടു. അവരെ ആ പ്രണയകഥയിലും  പരിസരത്തും  വേണ്ടപോലെ തിരുകി കയറ്റി. പിന്നെ ഈ കഥയെ ഒരു പാരഗ്രാഫ് ആയി എഴുതി. സിനിമയുടെ കഥ ചുരുക്കി എഴുതുന്ന പോലെ. വർത്തമാന കാലത്തിലാണ് ആഖ്യാനം. ഇങ്ങനെ എഴുതുമ്പോൾ വാചകങ്ങൾക്ക് ഒരു പ്രത്യേകത വേണം . അവ ഒന്നിൽ നിന്ന് ഒന്നിലേക്ക് ഒഴുകരുത് . ഓരോ വാചകവും സ്റ്റാൻഡ് aloof ആയിരിക്കണം . 'അങ്ങനെ, അതുകൊണ്ടു, ഉടനെ, തത്‌ഫലമായി, എന്നിട്ടും, അതിനുശേഷം' എന്നിങ്ങനെയുള്ള വാക്കുകൾ (discourse markers) ഉപയോഗിക്കരുത്. ഈ ഓരോ വാചകവും നിങ്ങളുടെ ഓരോ പാരഗ്രാഫ് ആണ് . ഞാൻ ഒരു രസത്തിനായി ഓരോ അധ്യായത്തിനും ഒരു പ്രത്യേക രീതിയിൽ പേരും ഇട്ടു. ഓരോ പേരും ഒരു സ്‌കൂളിലെ ഓരോ മുറികളും സ്ഥലങ്ങളുമാണ്. ഒരു സ്ഥലത്ത് വെച്ച് രണ്ടു സംഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ rearrange ചെയ്തു.
പിന്നെയും ഓരോ വാചകത്തിലും ചില മിനുക്കു പണികൾ ഒക്കെ നടത്തി. അതുകഴിഞ്ഞ് ഈ ഓരോ വാചകവും താഴെ താഴെ എഴുതി. ഓരോന്നിനും നേരെ ആ അധ്യായത്തിന്റെ പേര് പ്രധാന വികാരം ലക്‌ഷ്യം എന്നിവ കുറിച്ചിട്ടു .
1. സ്‌കൂൾ തുറക്കുന്ന ദിവസം. പരിചയപ്പെടൽ . അവധിക്കാല വിശേഷങ്ങൾ തിരക്കൽ. വാർത്തകൾ എന്നിവ . 
 (സ്റ്റാഫ് റൂം -- സന്തോഷം --കഥാപാത്രങ്ങളെ അവതരിപ്പിക്കൽ)
2 . ലേഖയുടെ കുട്ടി മറിഞ്ഞുവീണു തലപൊട്ടുന്നു. അനീഷ് കുട്ടിയ്ക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കുന്നു  . ലേഖ കുട്ടിയേയും കൂട്ടി ആശുപത്രിയിലേയ്ക്ക് (പ്ലേയ് ഗ്രൗണ്ട്-- ഭയം-- ആദ്യത്തെ കോൺഫ്ലിക്റ്റ് )
ഇങ്ങനെ പോകുന്നു 30 വരികൾ. അതുകഴിഞ്ഞ് ആകെ ഈ വരികൾ ഒന്ന് മാറ്റി മറിച്ചു. ഫ്ലാഷ് ബാക്ക് ഒക്കെ ചേർത്തു . മൂന്ന് അദ്ധ്യായങ്ങൾ മുറിച്ച് ഏഴാക്കി.
ഇതൊക്കെ ഒരുദിവസം ഉച്ചകൊണ്ട് കഴിഞ്ഞു . ഊണും കഴിഞ്ഞ് കിടന്നുറങ്ങി . വൈകിട്ട് ഉണർന്ന് ചായയും  കുടിച്ച് നടക്കാൻ പോയി . ഹോ ഒരു നോവലിസ്റ്റ് ആണ് ഈ വരുന്നത് . വേണേൽ പരിചയപ്പെടാം. വിരോധമില്ല .
അടുത്ത ദിവസം നല്ല കട്ടിയുള്ള A4 ഷീറ്റുകളുമായി എഴുതാൻ ഇരുന്നു. തലേന്നത്തെ പേപ്പറിൽ നിന്ന് ആദ്യത്തെ വരി ഒരു പുതിയ ഷീറ്റിന്റെ ടോപ്പിൽ  പകർത്തി എഴുതി .
പിന്നെ അന്നുമൊത്തം അത്  പരത്തി അങ്ങെഴുതി . അടുത്ത ദിവസം രണ്ടാമത്തെ വരിയല്ല വിവരിച്ചത് . ആവേശം കയറി 17 മത്തെ അധ്യായം എഴുതി. അങ്ങനെ 46 ദിവസം കൊണ്ട് അത് തീർത്തു. 55,000 വാക്കുകൾ .
ഈ നോവൽ ഇതുവരെയും പ്രസിദ്ധീകരിച്ചില്ല . ഇംഗ്ലീഷ് നോവൽ വിറ്റു കാശാക്കി. അയാൾ അതുകൊണ്ടുപോയി സ്വന്തം പേരിൽ ഇറക്കി കാശു കളഞ്ഞു കാണും . ഇതൊക്കെ ആര് കാശുകൊടുത്തു വാങ്ങാൻ ! കഴിഞ്ഞ ഓണത്തിന് ഒരു നോവലെറ്റും എന്റെ പേരിൽ തന്നെ പ്രസിദ്ധീകരിച്ചു. വരികക്കാർ നല്ല കാശ് തന്നു . എഴുതിത്തുടങ്ങുന്ന കാലത്ത് എഴുതിക്കിട്ടുന്ന കാശുകൊണ്ട് ഒരു ഷീഫേഴ്‌സ് പേന വാങ്ങണം എന്നായിരുന്നു വലിയ സ്വപ്നം .
ചുരുക്കട്ടെ
ഇങ്ങനെ ഒരു പ്ളാൻ വെച്ച് എഴുതിയാൽ കണ്ടിന്യൂയിറ്റി പോകില്ല . കൃത്യമായി പണി നടക്കും . ഗ്രൂപ്പുകളിലും എഴുതാം . പിന്നെ പുസ്തകം ആകാമല്ലോ
അപ്പോൾ തുടങ്ങുവല്ലേ

Saturday, 8 June 2019

സിന്ധുല രഘുവിന്റെ കവിത രതിയുടെ വിധവകൾ ഒരു പഠനം


രതിയുടെ വിധവകൾ
(സിന്ധുല രഘു)
=================
നിശ്ശബ്ദത തൂക്കിയിട്ട
വേശ്യകളുടെ തെരുവിൽ
ഇരുട്ടിന്റെ മറപറ്റി
തീപിടിച്ച കാമത്തിന്റെ
ചങ്ങലക്കെട്ടുകൾ.
ഞരമ്പുകളിൽ കവിതയെഴുതി
ഉടലിനെ പൂവാക്കി
രതി ഞൊറിടുത്തുടുത്ത്
ഒഴുക്ക് മരിച്ച ഇമകളാൽ വിലപേശി
നോവിന്റെ നോമ്പെടുത്തവർ
ഇരുട്ടിൽ തൂവലുകൾ
നിരന്തരം അടർന്ന്
മെതികഴിഞ്ഞ കറ്റപോൽ
ഇറ്റുപോയ ചുണ്ടുകളിൽ
പേരുകൾ മറന്നുപോയവർ
നീട്ടിയിട്ട ചിന്തേരാൽ
ചാലുകീറിയ മെഴുകുതിരി
ആറ്റിയെടുത്ത ശില്പംപോൽ
രൂപത്തിന്റെ പടം പൊഴിച്ച
ഭ്രാന്തിന്റെ വിധവകൾ..!
മുടിയഴിച്ച രാത്രിയിൽ
കടിഞ്ഞാൺ പൊട്ടിയ
കുതിരകൾക്ക്
ഉടൽ തുറന്നു വെച്ച്
രതിയുടെ പുസ്തകങ്ങൾ.!
കനവുകത്തിയ തെരുവിൽ നിന്ന്
പൊള്ളിയുരുകിയ നാഭിച്ചുഴി
മൊത്തിക്കുടിച്ച്
സദാചാരത്തിന്റെ സുവിശേഷകർ..

പൂനയിൽ ജോലി ചെയ്യുമ്പോൾ എന്റെ ഒരു സുഹൃത്തിന് ചുവന്ന തെരുവിൽ കൂടെക്കൂടെ പോകണം. ഭയം കൊണ്ട് എനിക്കാണെങ്കിൽ കെട്ടുകാഴ്ച കാണാനല്ലാതെ ഉത്സവത്തിൽ പങ്കെടുക്കാൻ തോന്നിയിട്ടുമില്ല, ഒരിക്കൽ പോലും. അങ്ങിനെ അവന്റെ എണ്ണമൊടുങ്ങാത്ത എത്രയെത്ര മണിയറയ്ക്കാണ് കാവലിരുന്നിട്ടുള്ളതെന്നോ! അവിടെ അങ്ങനെയിരിക്കുമ്പോൾ അവിടുത്തെ നിത്യചുംബിതകുസുമങ്ങളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. സദാചാരം ഒഴിഞ്ഞ സംസ്കാരത്തിന്റെ നന്മ അവിടെയാണ് ഞാൻ കണ്ടറിഞ്ഞത്. പിന്നെയൊരിക്കൽ ആ ലോകത്തെക്കുറിച്ച് എഴുതുകയും ചെയ്തു, കവിതയല്ല, കഥയുമല്ല, ഒരു കരഞ്ഞുതീർക്കൽ.

സിന്ധുലയുടെ കവിത ആദ്യം വായിച്ചപ്പോൾ തന്നെ ചെറിയ ഒരു പരിചയം തോന്നി. ആ ചെറിയ പരിചയം എന്റെ ചില കവിതകളുടെ രീതിയുമായുള്ള നന്നേ ചെറിയ ഒരു സാമ്യമാണ്. അത് വെറും ആന്തരിക താളത്തിൽ മാത്രമായിരിക്കാനാണ് സാധ്യത.

കവിതയെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളെല്ലാം സാധൂകരിക്കുന്ന, മൂർത്തീകരിക്കുന്ന കവിതയാണ് സിന്ധുലയുടെ എല്ലാ കവിതകളും. അതുകൊണ്ടു അത് എവിടെ കണ്ടാലും തപ്പിപ്പിടിച്ച് വായിക്കും. മറ്റു കവികളെല്ലാം ഇതുപോലെ മാത്രം എഴുതിയാലും എനിക്ക് പരാതി ഇല്ല. ചിലരെങ്കിലും ഇത് പോലെ എഴുതണേ എന്ന ആഗ്രഹവും ഉണ്ട്. എനിക്കോ? ഒരിക്കലും കഴിയില്ല എന്ന് ഉറപ്പുണ്ട്. അത് കൊണ്ടാണ് ഈ ആരാധനയും. എന്റെ മനസ്സിൽ ഒരു താരമാണ് ഈ കവി.

ഒരു കൊടുവാളും പിച്ചാത്തിയും ബ്ലേയ്‌ഡും ഒക്കെയായി കവിതയിലോട്ട് കടക്കുകയാണ്...

നിശ്ശബ്ദത തൂക്കിയിട്ട

ഈ phrase ൽ വലിയ ഒരു പാരഗ്രാഫ് ഒളിഞ്ഞിരിക്കുന്നു. നിശബ്ദത പാലിക്കുക എന്ന ബോർഡാണ് സാധാരണ തൂക്കിയിടാറുള്ളത്. അവിടെയുങ്ങും നിശബ്ദത ഉണ്ടാകാറുമില്ല. പക്ഷെ വേശ്യാത്തെരുവിലെ നെടുവീർപ്പുകൾ പോലും ശബ്ദമില്ലാതെയാണ്. തൂക്കിയിടുക എന്ന പ്രയോഗം തന്നെ ഒരു നിസ്സഹായതയെ ഓർമ്മിപ്പിക്കുന്നു. ഒരേ പെണ്ണിന്റെ, താര, അടുത്ത് കുറെ തവണ പോയ എന്റെ സുഹൃത്തിനോട് ഞാൻ പറഞ്ഞു ഒരു ദിവസം അവളെ പുറത്തു കൊണ്ടുപോയി നല്ല ആഹാരവും ഉടുപ്പും വാങ്ങി കൊടുക്കാൻ . അവനു സമ്മതം ആയിരുന്നു. അവൾക്കും. പക്ഷെ അവിടുത്തെ ചേച്ചി അവളെ വിട്ടില്ല. "വേറെ ആരെയെങ്കിലും വേണേൽ സാറ് കൊണ്ടുപോയ്ക്കോ. മലയാളികളൊക്കെയുണ്ട്. സാറിന് കൂടെ കൊണ്ട് പോകാൻ കൊള്ളാവുന്ന സുന്ദരികൾ. അവരുടെയൊക്കെ കടം വീടിയതാ. പോയാലും പൊയ്ക്കോട്ടേ. എങ്ങും പോകില്ല സാറെ. ഇങ്ങു മടങ്ങി വരും. അല്ലെങ്കിൽ പോലീസുകാര് കൊണ്ട് വരും. താര വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. കടം വീടിയിട്ടില്ല. അവള് ഒരു പക്ഷെ പോയാലോ വല്ലോരും കൊണ്ടുപോയാലോ എനിക്ക് നഷ്ട്ടമാ. ഇരുപതിനായിരം രൂപ കൊടുത്ത് വാങ്ങിച്ചതാ. രാജസ്ഥാനിൽ നിന്ന്. പിന്നെ വേണേൽ വേറെ ഒരു പെണ്ണിനേം കൂട്ടി വിടാം."

"വാങ്ങിച്ചോ? എങ്ങിനെ?"

"കടം കേറിയപ്പോൾ കെട്ടിയോൻ തന്നെ വിറ്റു"

എന്റെ രാജ്യത്തെ കുറിച്ച് ഇനി ഞാനെന്തിന് അഭിമാനം കൊള്ളണം? അതായിരുന്നു ഞാൻ അപ്പോൾ ഓർത്തത് ... ഇനിയും കവിതയിൽ വരാം.


വേശ്യകളുടെ തെരുവിൽ
ഇരുട്ടിന്റെ മറപറ്റി
തീപിടിച്ച കാമത്തിന്റെ
ചങ്ങലക്കെട്ടുകൾ.

ഇത് കുറച്ചു cliche ആയിപ്പോയി, മാറ്റേണ്ടതാണ്

ഞരമ്പുകളിൽ കവിതയെഴുതി
ഉടലിനെ പൂവാക്കി
രതി ഞൊറിടുത്തുടുത്ത്

ഇത് cliche എന്ന് പറയാനില്ല,പക്ഷെ അസാധ്യം എന്നും പറയാനില്ല. അസാധ്യം എന്ന് പറയാവുന്നത് അടുത്ത വരികളാണ്.

ഒഴുക്ക് മരിച്ച ഇമകളാൽ വിലപേശി.

ഇനി

നോവിന്റെ നോമ്പെടുത്തവർ ഇരുട്ടിൽ തൂവലുകൾ
നിരന്തരം അടർന്ന്
മെതികഴിഞ്ഞ കറ്റപോൽ

ഈ ഇമേജുകളും ശ്രമിച്ചാൽ ഒരു കവിക്ക് കഴിയും,

പക്ഷെ ഇതോ?

ഇറ്റുപോയ ചുണ്ടുകളിൽ
പേരുകൾ മറന്നുപോയവർ നീട്ടിയിട്ട ചിന്തേരാൽ
ചാലുകീറിയ മെഴുകുതിരി

എന്റെ പരിമിതമായ അറിവിൽ ഈ വരികളെ ലോകോത്തരം എന്ന് തന്നെ പറയും.

ആറ്റിയെടുത്ത ശി
പംപോൽ
രൂപത്തിന്റെ പടം പൊഴിച്ച

ഇതും അങ്ങിനെ തന്നെ.

ശേഷമുള്ളതും സാധ്യമായ വരികളാണ്.

മെറ്റഫോറിന്റെ ഓരോ രീതികൾ മാത്രം.

കൂടുതൽ വരികളും സാധ്യമാണെങ്കിൽ പിന്നെ എങ്ങിനെയാണ് ഇതൊരു അസാധ്യ കവി ആകുന്നത് ?

അതിനു കാരണം great എന്ന് എനിക്ക് തോന്നുന്ന വരികളാണ്. നന്നായി കുറെ വെട്ടിക്കളഞ്ഞാൽ ബാക്കി വരുന്നത് മാത്രം മതി ആ ടൈറ്റിൽ നേടാൻ.

ആ വരികൾ എഴുതാൻ കഴിവുണ്ടെങ്കിൽ അത് മാത്രം എഴുതാൻ ശ്രമിച്ചാൽ മതിയല്ലോ. വലിയ എഴുത്തുകാരും തങ്ങളുടെ പത്തു ശതമാനം പോലും പുറത്ത് കാട്ടാറില്ല.

ആധുനിക കവിതയെ വിലയിരുത്തുന്നതിനെക്കുറിച്ച് ഞാൻ നേരത്തെ ഒരു ചെറുവിവരണം. അത് എന്റെ എഴുത്താണി എന്ന ബ്‌ളോഗിൽ വായിക്കാം.

അതിൽ പറഞ്ഞിരിക്കുന്ന നാല് അളവുകോലിനും മീതെ ഈ കവിതയും സിന്ധുലയുടെ എല്ലാ കവിതകളും പോകുന്നുണ്ട്.

നീട്ടുന്നില്ല
... 

കാവ്യരസവും കൗശലവും


താളവും ഈണവുമൊക്ക ഒരു വിധം ഒപ്പിച്ച് പദ്യം ചമയ്ക്കാൻ കഴിയുമെങ്കിലും കവിത ഞാൻ ഗൗരവമായി എടുത്തിട്ടേ ഇല്ല. ശൈലീപരമായി രചനയിൽ വളരെയധികം ശ്രദ്ധ ആവശ്യപ്പെടുന്ന ഒരു വിഭാഗമാണ് കവിത. അതിന് വേണ്ടത് ഒരു പ്രത്യേക മൈൻഡ് സെറ്റ് (mind set)ആണോ എന്നുപോലും തോന്നിയിട്ടുണ്ട്.
സൗന്ദര്യം നമ്മളിൽ ഒരു അത്ഭുതം ഉണ്ടാക്കും. കൗശലത്തിനും ഇതിനുള്ള കഴിവുണ്ട്. പ്രാസപ്രയോഗവും വൃത്തനിബദ്ധതയും കൗശലത്തിന്റെ തെളിവുകളാണ്. രണ്ടും അനുവാചകനെ സന്തോഷിപ്പിക്കും, ഏകദേശം സൗന്ദര്യം പോലെ തന്നെ. ഏകദേശം എന്നൊക്കെ ഒരു മയത്തിന് പറഞ്ഞെങ്കിലും ശരിക്കും അതൊരു വ്യത്യാസം തന്നെയാണ്.നിർഭാഗ്യവശാൽ സൗന്ദര്യത്തേക്കാൾ മലയാള കവിത എക്കാലത്തും കൊണ്ടാടിയത് ഈ കൗശലത്തെ തന്നെ ആയിരുന്നു.
കവിയാകാൻ തീരെ മോഹമില്ലെങ്കിലും കുട്ടികളെ പഠിപ്പിക്കുന്നതിനായി വൃത്തവും അലങ്കാരവും ഒക്കെ ഈയിടെ വീണ്ടും കുറെ പഠിച്ചു. കൂടുതലും ഇംഗ്ലീഷ് ക്‌ളാസ്സുകൾ ആയതുകൊണ്ട് ശീമയിലൊക്കെ എങ്ങനിനെയാണ് കവിതയെ വിലയിരുത്തുന്നതെന്നും കുറച്ചൊന്നു നോക്കി. എങ്കിലും ഇപ്പോഴും ഒരു കവിതയുടെ വില ശരിക്കും ബോധ്യമാകുന്നത് മറ്റുള്ളവർ കൂടി പറഞ്ഞു തരുമ്പോഴാണ് .
ഞാൻ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങൾ താഴെ കൊടുക്കുന്നു.
കവിതയ്ക്ക് പൊതുവെ നാല് ഗുണങ്ങൾ ഉണ്ട്.
ഒന്ന് അതിന്റെ  പുതുമ തന്നെ. പുതുമ നിറഞ്ഞ ആശയങ്ങളിലൂടെയും ആസ്വാദനത്തിലൂടെയും മറ്റു രീതിയിലും നമ്മുടെ മനസ്സിനെ മാറ്റിമറിച്ച്  മുന്നേറുമ്പോൾ സ്വയം അത് പുതുക്കുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ടു ഇന്നലത്തെ കവിത വായിക്കാം. എഴുതുന്നത് ഇന്നത്തെ കവിത തന്നെയാവണം. ആ പുതുമ കവികളുടെ ഇടയിൽ ആസ്വാദകരുടെ ഇടപെടലിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഒരു പുതുമയാണ്.
കടമ്മനിട്ട സംസ്കാരസമ്പന്നത എന്ന പുറംമോടി വെടിഞ്ഞ് സ്വാഭാവിക മനുഷ്യനേത്രങ്ങളിലൂടെ ജീവിതത്തെ കണ്ടപ്പോൾ ആശയത്തിൽ പുതുമയുണ്ടായി. അതിനൊത്ത് ഭാഷയിലും. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വാങ്മയചിത്രങ്ങൾ വരച്ചിടാൻ അങ്ങനെ അദ്ദേഹത്തിന് കഴിഞ്ഞു.
തോട്ടുവക്കത്തെ കൈതയ്ക്കകത്ത്
തെച്ചി പൂത്ത പടർപ്പിനകത്ത്
കാട്ടുതിന്നു കഴിയുന്ന വർഗ്ഗം
കാത്തിരിപ്പൂ കരുതി നടക്ക
എന്ന് കോഴി അതിന്റെ കുഞ്ഞിന് പറഞ്ഞു കൊടുക്കുമ്പോഴും
പലപ്പോള മിഴിതുറക്കെ
പ്ലാവേരും കായ്കൾ തൂക്കി
എന്നെഴുതി പഴഞ്ചൊല്ലിനെ പുതുചൊല്ലാക്കി മാറ്റുമ്പോഴും ഈ ആൽകെമി നമ്മൾ അറിയുന്നു.

രണ്ട്, അറിഞ്ഞുകൊണ്ട്, ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ള ഭാഷയുടെ വേലിചാടലാകണം നല്ല കവിത. കേട്ട് പഴകിയ കാര്യങ്ങങ്ങൾക്കെല്ലാം മസ്തിഷ്‌കം തടയിട്ടിരിക്കുന്നു. പുതിയ മാർഗ്ഗങ്ങളിലൂടെ മാത്രമേ അതിനെ മറികടന്ന് മനസ്സിൽ എത്താൻ കഴിയൂ.
 മടിയിലിരിക്കുന്നു നീയെങ്കിലും നമ്മള്‍
മലകള്‍ക്കപ്പുറമുള്ള ഋതുക്കളാം
തളിര്‍ ചുവക്കുന്നൊരു ഗ്രീഷ്മ വനശാഖി
തരളനാം ഞാന്‍, നീ പൊഴിയും ഹിമ ഭീതി
(മിഥുനം) എന്ന് ഡി വിനയചന്ദ്രൻ പാടുമ്പോൾ അത് ചിന്തകളിലൂടെ എത്തിച്ചേരേണ്ട അർത്ഥതലങ്ങൾക്കപ്പുറമുള്ള ഒരു ലോകത്തേക്കാണ് നമ്മെ കവിത കാട്ടി വിളിക്കുന്നത്

മൂന്ന്, യുക്തിഭദ്രമായ ഭാഷയ്ക്ക് പകരം യുക്തിയുടെ വഴിയിൽ നിന്നും മാറി നടക്കുന്ന ബിംബങ്ങളാണ് കവിതയുടെ കരുത്ത്. പഞ്ചേന്ദ്രിയങ്ങളുടെ ബന്ധപ്പെട്ട അഞ്ചും ചലനങ്ങളുടെ ബന്ധപ്പെട്ട ഒരെണ്ണവും ചേർന്ന് ആറു തരം ബിംബങ്ങൾ ഉണ്ട്.
 ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോൾ
ഇതു കൂടിയൊന്നോർത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാൽ
അലറാത്ത കടൽ, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാൽ
അവിടെൻ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നിൽക്കട്ടെ സന്ധ്യേ
(രാത്രികൾ പകലുകൾ) എന്ന് അയ്യപ്പപ്പണിക്കർ എഴുതുമ്പോഴും
ഓമനചക്കയോടൊത്ത് തഴപ്പായിൽ
ഓര്മയുമായിനി നീ വസിക്കേ
(കൈതപ്പൂവിനോട്) എന്ന് വൈലോപ്പിള്ളി എഴുതുമ്പോഴും
ഹാ നെയ്തു ചെറുലൂതകളാശുനിന്റെ
ദേഹത്തിനേകി ചാരമാവണം ദുകുലം
(വീണപൂവ്) എന്ന് ആശാൻ എഴുതുമ്പോഴും ഈ ബിംബങ്ങളുടെ ഘോഷയാത്ര തന്നെ നാം കാണുന്നു

നാല്, ആകാര ഭംഗി. എന്തിനെയും പോലെ രൂപ സൗന്ദര്യവും ഒരു കവിതയ്ക്ക് ഉണ്ടാകണം. ഇത് ഒരു നിയതമായ രൂപമോ അല്ലെങ്കിൽ ഒരു കവിതയുടെ ശാക്തീകരണത്തിന് യോജിച്ച രൂപമോ ആകാം, കവിയുടെ ഇഷ്ടം പോലെ.
കാലുകളിൽ ചുറ്റിപ്പറ്റി,
നോട്ടമെറിഞ്ഞ്
ചുണ്ടിന്റെ കെട്ടഴിച്ച്
കവിളിഴഞ്ഞ്
ചുംബനങ്ങളുടെ വഴുക്ക്.!
കണ്ണടച്ച്,
കാതുകളെ ഉണർത്തി
ഉറക്കം കൂട്ടിവെച്ച്
തലച്ചുമടായി
കുറുകുന്ന ചർക്ക.!
(മാര്‍'ജാര' ചുംബനങ്ങള്‍) എന്ന് സിന്ധുല രഘു എഴുതുമ്പോൾ വരികളുടെ അടുക്കിൽ അര്ഥത്തിന്റെ അടരുകളുണ്ടെന്ന് നാം അറിയുന്നു
വഞ്ചിപ്പാട്ടിന്റെ താളത്തിനും വീരവിരാട കുമാര വിഭോ എന്നതിന്റെ കുമ്മി രീതിയിലും ഈ മേന്മയാണ്  നമ്മൾ കാണുന്നത്. 
ഇതൊന്നുമല്ലെങ്കിൽ പിന്നെ പദ്യം എന്നെ പറയാനാകൂ.
അതും വൃത്തത്തിൽ ആണെങ്കിൽ മാത്രം.
 ഗദ്യകവിതയെ ഉള്ളൂ, ഗദ്യപദ്യം ഇല്ല 

Wednesday, 5 June 2019

തീരങ്ങൾ തേടിഎന്ന കഥ ഒരു പഠനം


 Malu G Nair എഴുതിയ തീരങ്ങൾ തേടിഎന്ന കഥ ഒരു പഠനം

https://www.facebook.com/groups/178202792661812/permalink/599500770532010/

നാലുമാസമായി കയ്യിൽ കിട്ടുന്ന ചെറുകഥകളെല്ലാം വായിക്കുന്നുണ്ടായിരുന്നു
ഒടുവിൽ കഥകളെ പലതായി തരം തിരിച്ചു

1.ലോകോത്തര കൃതികൾ (മലയാളത്തിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം)
2. ലബ്ധപ്രതിഷ്ഠരുടെ കൃതികൾ (print media അനുഗ്രഹിച്ചവ; ഗുണനിലവാരം ചൈനീസ് ഉൽപ്പന്നം പോലെ' കിട്ടിയാൽ കിട്ടി; കാലത്തെ അതിജീവിക്കില്ല )
3. നെറ്റിൽ വരുന്ന നല്ല കൃതികൾ (അപൂര്വങ്ങളിൽ അപൂർവ്വം; ആവർത്തന വിരസത, വിഷയദാരിദ്ര്യം, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം, വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ, വായനയുടെ കുറവ്, പുതുമയില്ലായ്മ, lack of exposure എന്നിവ കൊണ്ട് സമ്പുഷ്ടമായതു കാരണം print media അടുപ്പിക്കുന്നില്ല; വൈരൂപ്യത്തിന് കണ്ണാടി  ഉടയ്ക്കുന്നവർ )
4.Likes, comments  സമയം കൊല്ലൽ എന്നിവയയ്ക്കായുള്ള രചന (സ്വത്വവും അന്യരുടെയും) (നെറ്റ് നിറയെ)
5. സാഹിത്യത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ നിങ്ങൾക്ക് വേണമെങ്കിൽ വായിക്കൂ എന്ന പോലെ fb യിൽ എഴുതി വിടുന്നവ (തിരിച്ചറിയാൻ എളുപ്പം, കൊള്ളാമെന്നു പറഞ്ഞാൽ നന്ദി പറയില്ല, കൊള്ളില്ല എന്ന് പറഞ്ഞാൽ തെറി വിളിക്കും)

ഇതൊക്കെ ചേർത്ത് ഒരു ലേഖനം എഴുതാൻ ഇരുന്നപ്പോഴാണ് Malu G Nair എഴുതിയ തീരങ്ങൾ തേടി എന്ന കൃതി വായിക്കുന്നത്. എന്റെ പരാതി vanished into thin air.
കുറ്റങ്ങളൊക്കെ പിന്നെയാണ് കണ്ടെത്തിയത് എങ്കിലും അവ ആദ്യം എഴുതി ആ അദ്ധ്യായം അടയ്ക്കാം
ആവർത്തന വിരസത, സീരിയൽ സിനിമ എന്നിവയിലുള്ള ആശ്രയത്വം (വെറുതെ ഒരു ഭാര്യ, അസംഖ്യം സീരിയലുകൾ)
വിഷയ ദാരിദ്ര്യം, പുതുമയില്ലായ്മ (പഴയ തീം)
വായനക്കാരനോടുള്ള ബഹുമാനമില്ലായ്മ (വ്യാകരണ ചിഹ്നങ്ങളുടെ തെറ്റായ ഉപയോഗം, എത്ര വിരാമങ്ങൾ ആകാം?)

ഈ കുറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്
എഴുത്തുകാരിയുടെ വായനയുടെ കുറവില്ലായ്മ. അത് ഈ കൃതിയിൽ വ്യക്തമാണ്
ഇങ്ങനെ വേണം കഥ എഴുതാൻ
ഘടന (structure)
 ''ദൈവമേ മണി ആറരയായിരിക്കുന്നു."
ഈ വാചകം കൊണ്ട് തന്നെ കഥയുടെ  മർമ്മം വെളിവാക്കിയിരിക്കുന്നു . മിടിക്കുന്ന ഘടികാരം മരണത്തിന്റെ പ്രതീകമാണ് . മാനസിക പിരിമുറുക്കങ്ങളുടെ പര്യായമാണ്. Dead line കഴുത്തിൽ കുരുങ്ങിയുള്ള പിടച്ചിലാണ്. ഇത് നമ്മളെല്ലാരും അനുഭവിക്കുന്ന ഒന്നായതുകൊണ്ടു കഥാപാത്രത്തെ അവതരിപ്പിക്കും മുന്നേ തന്നെ അവളുമായി താദാമ്യം പ്രാപിക്കാൻ കഴിയുന്നു . പെണ്ണുകാണാൻ പോകുമ്പോൾ പെണ്ണ് വരുന്നതിനു മുൻപ് അവൾ ഉണ്ടാക്കിയ ചായ കുടിക്കുന്ന പോലെ!

"എന്തു പറ്റിയതാണാവോ.... വല്ലാണ്ട് ഉറങ്ങിപ്പോയല്ലോ..... അനിയേട്ടൻ പറയും പോലെ വല്ലാതെ മടിച്ചിയാവണുണ്ടോ താൻ..... ആയിരിക്കും കുറച്ച് ദിവസായി ആകെയൊരു മന്ദത തുടങ്ങീട്ട്.... ക്ഷീണം പോലെ...."
ഈ ചെറുഖണ്ഡികയിൽ കഥയിലെ സംഘർഷം (conflict) വെളിവാക്കിയിരിക്കുന്നു. പാത്രസൃഷ്ടിയും നടന്നു കഴിഞ്ഞു. ഭർത്താവിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയാത്തതാണ്  conflict . അത് സഹിക്കാൻ ശ്രമിക്കുന്നത് പാത്രസൃഷ്ടിയും

ഏഴാമത്തെ ചെറു ഖണ്ഡികയിൽ തന്നെ വില്ലൻ (ഹൃദയാഘാതം) കടന്നു വരുന്നു. Perfect Timing . നൂറോളം വരികൾ മാത്രം നീളമുള്ള ഈ കഥയിൽ പത്തു ശതമാനം ആയതേ ഉള്ളൂ . പക്ഷെ ആട്ടിൻതോലുമിട്ടാണ് ആ ചെന്നായ വരുന്നത് . നായിക അതിനെ നെഞ്ചിൽ ഒളിപ്പിക്കുകയും ചെയ്യുന്നു. Tension starts here. ഇതൊരു പാഠമാണ് വാണിംഗ് ഇല്ലാതെയാണ് റിയൽ ലൈഫിൽ പേടിപ്പിക്കേണ്ടത് . എന്നാൽ കഥയിൽ വാണിംഗ് കൊടുത്ത് കൊടുത്ത വേണ്ടത്ര പിരിമുറുക്കം  ഉണ്ടാക്കിയിട്ടേ പാമ്പിനെ വെളിയിൽ എടുക്കാവൂ . എത്ര വാണിംഗ് കൊടുത്തു പിരിമുറുക്കം ഉണ്ടാക്കിയാലും ഓ അങ്ങിനെയൊന്നും സംഭവിക്കില്ല അതോ സംഭവിക്കുമോ എന്ന split mind മാത്രമാണ് വായനക്കാരന്റെ വിധി
വില്ലന് ഒരു സൈഡ് കിക്ക്‌ വേണം, ഒരു കൊല്ലം തുളസി . അത് ഭർത്താവായി ഇവിടെ വരുന്നു
പിന്നെ ടെൻഷന്റെ ഗ്രാഫ് ഒരു കയറ്റം കയറുകയാണ്
പരിഹാരങ്ങൾ പ്രശ്നങ്ങളാവുന്നു
പിന്നെ അവസാനത്തെ പരിഹാരം മരണവും
First person point of view പോലെ തോന്നുമെങ്കിലും തേർഡ് പേഴ്സണിലാണ് കഥ പറഞ്ഞിരിക്കുന്നത് . എങ്കിലും കഥാകൃത്ത് ആ ഒരു വീക്ഷണകോണിൽ തന്നെ നിലയുറപ്പിച്ചിരുന്നു . ഇടയ്ക്ക് കയറി ഒരക്ഷരം പോലും ഉരിയാടുന്നില്ല . അടിസ്ഥാനമായി തേർഡ് പേഴ്സൺ ആയതുകൊണ്ട് സുജാത മരിച്ചെങ്കിൽ ഇതൊക്കെ ആര് പറഞ്ഞു എന്ന ചോദ്യം ഉണ്ടാകുന്നുമില്ല. കഥാകൃത്ത് സുജാതയുടെ കഥ പറയുകയാണല്ലോ . ഭാവനയ്ക്ക് അവിടെ സ്ഥാനമുണ്ട് .
ചിന്തകളിലൂടെയും സംഭാഷണങ്ങളോടെയും കഥ പറഞ്ഞ് അത്യാവശ്യത്തിനു മാത്രം narration ഉപയോഗിക്കുമ്പോൾ സംഘര്ഷങ്ങള് തുരു തുരാ വരുന്നു
യഥാർത്ഥ വില്ലനെ നമ്മൾ മറന്നു എന്ന് തോന്നുന്നിടത്തെല്ലാം നല്ല സമയബോധത്തോടെ ആ ജോക്കർ (ബാറ്റ്മാനിലെ ജോക്കർ ) കയറി വരുന്നു, നെഞ്ചുവേദന. കുണ്ടിക്ക് ഒരു നുള്ളു തന്ന് നമ്മെ സീറ്റിന്റെ തുമ്പിൽ ഇരുത്തുന്നു, ആകാംഷയോടെ.
ആദ്യത്തെ വരിയിൽ തന്നെ സുജാതയുടെ താദാമ്യം പ്രാപിച്ച് നമുക്കും നെഞ്ചുവേദന എപ്പോഴേ തുടങ്ങി

''പ്രണയമാവോളം നിറച്ച് നെറ്റിയിൽ നീണ്ടു നിൽക്കുന്ന ഒരുമ്മ തരുമായിരിക്കും..........""
ഈ ആണി അടിക്കുന്നത് നമ്മുടെ ശവത്തിലാണ്

അപ്പോൾ കഥാതന്തുവല്ല കാര്യം
എഴുതാനുള്ള കഴിവ് തന്നെയാണ് അതാണ് സർഗ്ഗപ്രതിഭ 

Sunday, 26 May 2019

മറുപുറം


  



 



 


(ഈ കഥയിലെ പ്രധാന സംഭവം ഒഴികെ എല്ലാം സത്യമാണ്. അവയുടെ മറുപുറമാണ് പ്രധാന കഥയും)


 



 





 ചെന്നൈ  മെയ് 26 മെയ്, 2019 : തിരുവനന്തപുരത്ത് ശ്രീ പദ്മനാഭക്ഷേത്രത്തില്‍ നടന്ന ഒരു വെടിവെയ്പുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിന്നുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകനെ ഇന്നലെ നഗരത്തില്‍ അറ്റസ്റ്റ് ചെയ്യുകയുണ്ടായി. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍ ലോകത്ത് ഇന്ന് വരെയുള്ളതില്‍ ഏറ്റവും വലിയ ഗൂഡാലോചനയിലേയ്ക്ക് ആണ് വിരല്‍ ചൂണ്ടുന്നത്. ഒരു പക്ഷെ ഇത്ര സസൂക്ഷ്മമായ പ്ലാനിങ്ങും ഇത്രയധികം സമയമെടുത്ത ഒരുക്കങ്ങളും ഇന്ന് വരെ മറ്റൊരു കവര്‍ച്ചയില്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. 
വിവിധ സ്ത്രോതസ്സുകളില്‍ നിഇന്നും കിട്ടിയ വിവരങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ കിട്ടുന്ന വിവിഅരങ്ങള്‍ ഏകദേശം ഇങ്ങിനെയാണ്‌. ജാഫ്നയുടെ പതനത്തിനു മുന്‍പ് തന്നെ തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ ഒളിഞ്ഞു കിടക്കുന്ന അലവട്ട്ഗ സ്വത്തിനെക്കുറിച്ച് തമിഴ് പുലികള്‍ക്ക് വിവരം ലഭിച്ചിരുന്നു. അതെക്കുറിച്ചു കൂടുതലറിയുന്നതിനായി അവര്‍ ഒരു സംഘത്തെ അയച്ചിരുന്നു. അത് തട്ടി എടുക്കാന്‍ അവര്‍ ഒരു പദ്ധതിയും ആവിഷ്കരിച്ചിരുന്നു. ഇതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതലും നോര്‍വെയില്‍ താമസമാക്കിയ ഒരു രാജകുടുംബാംഗത്തിന്റെ വീട്ടിലാണ് നടന്നത്. ഇദ്ദേഹം തിരുവിതാംകൂര്‍ കൊട്ടാരവുമായി അകന്ന ബന്ധമുള്ളയാളാണ്. 
ഈ പദ്ധതി വളരെ സന്കീര്‍ണമായതും നടപ്പില്‍ വരുത്താന്‍ വര്‍ഷങ്ങളുടെ കാലതാമസം എടുക്കുന്നതുമായിരുന്നു. ഒരു പാളിച്ചയും ഉണ്ടാകാത്ത രീതിയിലാണ് ഇതു രൂപപ്പെടുത്തിയിരുന്നത്‌ . പദ്മതീര്‍ഥക്കുളത്തില്‍ നിന്നും നിലവറയ്ക്കകത്തേയ്ക്ക് ഒരു രഹസ്യതുരങ്കം ഉള്ളതായി ഇദ്ദേഹത്തിനറിയാമായിരുന്നു. അത് കൊണ്ട് മുങ്ങല്‍ വിദഗ്ധന്‍മാരെ ഉപയോഗിച്ചു കുളത്തിലൂടെ എത്തി ആ ഭാഗത്ത് നിന്ന് നിലവറ തുറക്കാനായിരുന്നു ഉദ്ദേശം. 
12 വര്‍ഷം മുന്‍പ് ഇതുമായി ബന്ധമുള്ള മൂന്നു പേര്‍ ഈ കുളത്തില്‍ മുങ്ങി മരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു വിദേശ വനിതയും മറ്റു രണ്ടു പേര്‍ ഒറിസാക്കാരുമാണ്. മുങ്ങി മരിച്ച വനിതയുടെ ബന്ധുക്കള്‍ക്ക് ആ കാലത്ത് തന്നെ അവരുടെ മരണത്തില്‍ സംശയം ഉണ്ടായിരുന്നു. ഒളിമ്പിക്സില്‍ നീന്തല്‍ മത്സരത്തിലും ഡൈവിംഗ് മത്സരത്തിലും പങ്കെടുത്ത അവര്‍ ചാവുകടലിലെ ഗര്‍ത്തങ്ങള്‍ ഡിസ്കവറി ചാനലിനായി ചിത്രീകരിച്ചിട്ടുണ്ട്. പേരറിയാത്ത ഒരു വ്യക്തിയുടെ സ്പോന്‍സര്‍ഷിപ്‌പോടെ ഒറീസ യില്‍ നിന്നിള്ളവര്‍ നോര്‍വെ സന്ദര്‍ശിച്ചിട്ടുമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്തഭ്രമമുള്ള ഒരു യുവാവ് ഈ കുളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനെ ബലം പ്രയോഗിച്ചു കുളത്തില്‍ മുക്കി കൊല്ലുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ അന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഈ യുവാവ് ഭ്രാന്ത് അഭിനയിക്കുകയാണെന്നു അന്ന് തന്നെ അഭ്യൂഹമുണ്ടായിരുന്നു. ഈ യുവാവിനെയും ചോദ്യം ചെയ്തു വരുന്നു. 
ജാഫ്നയുടെ പതനത്തിനുശേഷം ഈ പദ്ധതി തുടരാനായിരുന്നു ഈ സംഘത്തിന്റെ തീരുമാനം. പക്ഷെ അതിനായി ഫണ്ട്‌ കണ്ടെത്തുക പ്രയാസമായിരുന്നു. പ്രാഥമിക ജോലികളെല്ലാം ചെയ്തു ഇതിനകം ചെയ്തു കഴിഞ്ഞിരുന്നു. പോലീസിലും ക്ഷേത്ര ഭരണ സമിതിയിലും ദേവസ്വം ബോര്‍ഡിലും ഇവരുടെ ആളുകള്‍ സ്ഥാനങ്ങള്‍ കൈയ്യേറിക്കഴിഞ്ഞിരുന്നു. നോര്‍വേയില്‍ ജീവിക്കുന്ന അവരുടെ ചീഫില്‍ നിന്നും സിഗ്നല്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവര്‍ . അവര്‍ക്ക്വേണ്ട നിര്‍ദേശങ്ങള്‍ നല്കിയിരുന്നവരില്‍ കോളേജ് പ്രൊഫസര്‍മാരും മ്യൂസിയം ക്യൂറെറ്റര്‍മാറും ഉള്‍പ്പെടുന്നു. ഒരിക്കല്‍ പോലും ഒരു സന്ദേശം പോലും ഇവര്‍ ഫോണ വഴി കൈ മാറിയിരുന്നില്ല. സന്ദേശവാഹകര്‍ വഴി മാത്രമായിരുന്നു ആശയവിനിമയം. ഈ പദ്ധതി നടപ്പില്‍ വരുത്താന്‍ ഇത്രയും കാലതാമസം വന്നത് ഇത് കൊണ്ടാണെങ്കിലും രഹസ്യങ്ങള്‍ ഒരു കാരണവശാലും പുറത്ത് അറിയാതിരുന്നതും ഇത് കൊണ്ടാണ്. ഈ വലിയ സ്വര്‍ണ ശേഖരത്തെക്കുറിച്ച് ആര്‍കും അറിയാതിരുന്നത്‌ കൊണ്ട് കാലതാമസം അവര്‍ക്ക് ഒരു പ്രശ്നമല്ലായിരുന്നു. ഇതിനു വേണ്ടി ചിലവാക്കാന്‍ കുറച്ചു പണം അവര്‍ കണ്ടെത്തിയത് ഒരിക്കല്‍ കൊച്ചി വിമാന താവളത്തില്‍ എത്തുകയുണ്ടായി
പണം വന്ന പെട്ടി ഒരു കാര്‍ ഗോയിലും രേഖപ്പെടുത്തിയിരുന്നില്ല. അതില്‍ ചിലര്‍ക്ക് സംശയം തോന്നിയപ്പോഴേക്കും പെട്ടി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു
ഇതിന്റെ പേരില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയുണ്ടായി. അവരില്‍ ചിലര്‍ ഇപ്പോഴും നിയമ നടപടികള്‍ നേരിടുകയാണ് പക്ഷെ യൂറോപ്പിലും മറ്റും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഈ നോര്‍വീജിയാക്കാരന് തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുകയും ഈ ഗൂഡസംഘത്തിന്റെ നേതൃസ്ഥാനം ഒഴിയുകയും ചെയ്യേണ്ടി വന്നു. തമിഴ് പുലികളോട് അനുഭാവമുള്ള ഒരു ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാരനാണ് പിന്നീട് ഇതിന്റെ നേതൃത്വം ഏറ്റെടുത്തത്. അങ്ങനെ ഒടുവില്‍ രാജീവ് ഗാന്ധിയുടെ ഘാതകിയായ തനുവിന്‍റെ ചിറ്റപ്പന്‍ രഘുരാമന്റെ കീഴില്‍ തമിഴ് പുലികളുടെ സൈന്യം പുനരുജ്ജീവിപ്പിക്കുന്നതിനായി ഈ ക്ഷേത്രത്തിലെ അളവറ്റ ധനം ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. കൊലപാതകത്തിന് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു ഇടത്തരം രാഷ്ട്രീയക്കാരനെ ഈ സംഘം ഇതിനായി സമീപിക്കുകയുണ്ടായി. ഒരു സുപ്രീം കോടതി ജഡ്ജിയെ സ്വാധീനിച്ച് വെറുതെ വിട്ടു കൊണ്ടുള്ള ഒരു വിധി സമ്പാദിക്കാന്‍ ആവശ്യമായ പണം ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. തന്റെ മറ്റൊരു ബന്ധുവിനെ ചില വസ്തു ഇടപാടുകളില്‍ വഴി വിട്ടു സഹായിച്ചതിന്റെ പേരില്‍ ഈ ജഡ്ജി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണ്. ഈ രാഷ്ട്രീയക്കാരന്‍ ജയില്‍ മോചിതനായ ശേഷം രാഷ്ട്രീയം വിടുകയും ഒരു സാമൂഹ്യ പ്രവര്‍ ത്തകനാകുകയും ചെയ്തു. ഇദ്ദേഹവും ഈ അമ്പലത്തിലെ ധനം നിശ്ചയിക്കണം എന്നാവശ്യപെട്ട് ഒരു ആര്‍ ടി ഐ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കൊള്ള നടത്തുവാനായി അമ്പതിനായിരം കോടി രൂപ ചിലവാക്കുവാന്‍ തയ്യാറായവര്‍ക്ക് അവരുടെ കാശിന്റെ രണ്ടിരട്ടിയെങ്കിലും ഈ കൊള്ളയില്‍കൂടി തിരികെ ലഭിക്കും എന്ന വിശ്വാസം ഉണ്ടാക്കുവാന്‍ ഇത് അത്യാവശ്യമായിരുന്നു. നഗരത്തിലെ രണ്ടു വിഭിന്ന മതവിഭാഗങ്ങള്‍ തമ്മില്‍ ഒരു കലഹം ഉണ്ടാക്കുവാനും അത് നിയന്ത്രിക്കാനെന്ന വണ്ണം ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷം ഇടുവിച്ചു തമിഴ് പുലികളെ നഗരത്തില്‍ ഇറക്കുവാനുമായി പുതിയ ഗവണ്‍മെന്റിന്റെ വരവും കാത്തിരിക്കുകയായിരുന്നു ഈ ഗൂഡസംഘം. മുന്‍പൊരിക്കല്‍ ചാലക്കമ്പോളം അക്രമത്തെത്തുടര്‍ന്നു തീ പിടിച്ചപ്പോള്‍ പട്ടാളം ഇറങ്ങിയതിന്റെ വിഷാദ വിവരങ്ങള്‍ ഇവര്‍ ഇതിനായി ശേഖരിച്ചിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാകുമ്പോള്‍ വന്‍ യുദ്ധസന്നാഹങ്ങളോടെ പട്ടാളക്കാരെയും ആയുധങ്ങളും ടാങ്കുകളും മറ്റും ഇറക്കി അതിന്റെ മറവില്‍ സ്ഫോടനങ്ങള്‍ നടത്തി ക്ഷേത്രം കൊള്ള ചെയ്യാമെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍ . വളരെ സങ്കീര്‍ണമായ ഒരു പദ്ധതി സൂക്ഷ്മമായി പ്ലാന്‍ ചെയ്തു നടപ്പിലാക്കാനായി എല്‍ ടി ടി ഇ യുടെ പരിശീലനം നേടിയ നൂറു കണക്കിന് ഭടന്മാരാണ് കൊല്ലങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരത്തില്‍ സ്ഥിരതാമസക്കാരവുകയും പോലീസിന്റെ വിവിധ തസ്തികകളില്‍ നുഴഞ്ഞു കയറുകയും ചെയ്തിരുന്നത്. ഇതിനെല്ലാം കൂടി ഇരുപതിലധികം ഇരുപതിലധികം വര്‍ഷം എടുത്തതായി കണക്കാക്കപ്പെടുന്നു. കോടിക്കണക്കിനു രൂപയുടെ ചിലവും. വെറും സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള, ഇലക്ട്രോണിക്സില്‍ അതീവതാത്പര്യമുള്ള ഒരു പോലിസ്കോണ്‍സ്റ്റബിളിന്റെ സന്ദര്‍ഭോചിതമായ ഇടപെടീല്‍ മൂലം ദീര്‍ഘദൂരപ്രസരണ ശേഷിയുള്ള ഒരു ട്രാന്‍സ്മിറ്റര്‍ അമ്പലത്തിനുള്ളിലെ ഒരു ടെലഫോണിലും അതിനു സമാനമായ ഉപകരണങ്ങള്‍ നഗരത്തിലെ മറ്റു ടെലഫോണുകളിലും കണ്ടെത്തുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ കൊള്ളകാര്‍ ക്കാണ് ഇതേ ക്കുറിച്ചു ആദ്യം വിവരം കിട്ടിയത്. സമയം പാഴാക്കാതെ അവര്‍ തങ്ങളുടെ രണ്ടാമത്തെ പ്ലാന്‍ നടപാകാന്‍ തിടുക്കത്തില്‍ ആരംഭിച്ചു. അവരില്‍ ഒരാള്‍ നേരത്തെ തന്നെ അമ്പലത്തിലെ ഒരു ഗാര്‍ഡായി പറ്റിക്കൂടിയിരുന്നു. നാഷണല്‍ ജോഗ്രഫിക്കിന്റെ ആള്‍ ക്കാരാ ണെ ന്ന ഭാവത്തില്‍ ഒരു സംഘം ആള്‍ക്കാര്‍ക്ക് ഇയാള്‍ അമ്പലത്തിനകത്തെ നിരോധിത മേഘലയില്‍ പ്രവേശികാന്‍ അനുവാദം നല്‍കി. കൂടെയുണ്ടായിരുന്ന രണ്ടു ഗാര്‍ഡുകളെ ഇയാള്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഈ സംഘം നിലവറയിലെ വാതിലിലും മറ്റും ടൈം ബോംബുകള്‍ ഘടിപ്പിച്ച ശേഷം പുറത്ത് വന്നു. ഇത് തക്ക സമയത്ത് തന്നെ കണ്ടെത്തുകയും റോബോട്ടുകളുടെ സഹായത്താല്‍ നീര്‍വീര്യമാക്കുകയും ചെയ്തു. 

Saturday, 25 May 2019

മിറാൻഡ





എന്നെക്കാൾ ഒരിഞ്ചെങ്കിലും ഉണ്ട് നിമിഷയ്ക്. എനിക്ക് തന്നെ ആവശ്യത്തിന് ഉയരമുണ്ട്. സൗന്ദര്യത്തിനു കുറവൊന്നുമില്ലെങ്കിലും ഈ അസാധാരണമായ ഉയരം കൊണ്ട് അവളെ ആദ്യം കാണുമ്പോൾ ഇത് പെണ്ണ് തന്നെയാണോ എന്ന് തോന്നും. മിസ് യൂണിവേഴ്സിറ്റി പട്ടം അവൾ ഞങ്ങളുടെ കോളേജിലേയ്ക് കൊണ്ട് വരുമെന്ന് ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു. ചോദ്യങ്ങൾക്കെല്ലാം നന്നായി ഉത്തരം പറഞ്ഞെങ്കിലും നാക്കിന് എല്ലില്ലാത്ത രീതിയിൽ സംസാരിച്ചു അവൾ ആ അവസരം ഇല്ലാതാക്കി. ജയിക്കുന്നതും തോൽക്കുന്നതും ഒന്നും അവളുടെ   വിഷയങ്ങൾ ആയിരുന്നില്ലപേര് പോലെ തന്നെ ആയിരുന്നു അവളുടെ സ്വഭാവവും. അന്നന്നേരത്തെ കാര്യമേയുള്ളൂ. അത് ഓർമ്മശക്തിയുടെ കുറവ് കൊണ്ടൊന്നുമായിരുന്നില്ല
ഒന്നര വർഷം  മുൻപ്  ലിറ്ററേച്ചറിൽ നിന്ന് ട്രാൻസ്ഫർ ആയി കെമിസ്ട്രിയിൽ വന്ന് ഒരാഴ്ചയ്ക്കകം അവൾ എന്നെ കുറിച്ച് നട്ടാൽ കുരുക്കാത്ത ഒരു നുണ പറഞ്ഞു പരത്തി. അമ്പത്തഞ്ചിനോടടുത്ത ഞാനും അവളും തമ്മിൽ പ്രണയത്തിലാണെന്ന്. അവൾ തന്നെയാണ് ഇതിന്റെ പിന്നിലെന്ന് അറിഞ്ഞപ്പോൾ അവളെ ഞാൻ ഒന്ന് വിരട്ടാനായി ഡിപ്പാർട്മെന്റിൽ വിളിച്ചു വരുത്തി. അവളെ ഭയപ്പെടുത്താൻ പോയിട്ട് ഒന്ന് കുലുക്കാൻ പോലും കഴിഞ്ഞില്ല. ഒരു സൂപ്പർ പണിയല്ലേ സാറിനു ഞാൻതന്നത്, ഇനി എന്നെ മറക്കില്ലല്ലോ എന്നൊക്ക ചോദിച്ചു അവൾ എന്നെ ചമ്മിച്ചു. അവൾ അടുത്ത ആഴ്ച അതിലും വലിയ പണിയും തന്നു. വഴക്കു പറയാനൊന്നുമല്ല, എല്ലാം രഹസ്യമാക്കി വെയ്ക്കണം എന്ന് പറയാനാണത്രെ അവളെ ഞാൻ വിളിപ്പിച്ചത്. ആകെ നാണക്കേടായി. ഇനി നിഷേധിച്ചും ന്യായീകരിച്ചും കൂടുതൽ പ്രശ്നമാക്കേണ്ടെന്ന് കരുതി ഞാൻ ഒക്കെ ഒരു തമാശയായി എടുക്കാമെന്ന് കരുതി.
അടുത്ത ദിവസം അവളെ കൂട്ടുകാരികളുടെ കൂടെ കണ്ടപ്പോൾ നമ്മുടെ കല്യാണത്തിന് വെഡിങ്ങ് സാരിയൊക്കെ വാങ്ങിയോ എന്ന് ഞാൻ കളിയാക്കി.
അവളും വിട്ടില്ല. "കണ്ടോടീ, ഇപ്പൊ നിനക്കൊക്കെ വിശ്വാസമായോ എന്ന് ചോദിച്ചു എന്നെ വീണ്ടും ചമ്മിച്ചു.
ഇനി ഇവളെ ക്ലസ്സിലല്ലാതെ വേറെ എവിടെയും വെച്ച് കാണാനിടയാക്കല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു.
ഫ്രീഷേർസ് ഡേയ്ക്ക് എന്ത് ചെയ്യണമെന്ന് ക്‌ളാസിൽ ചോദിച്ചപ്പോൾ നിമിഷ ചാടി എഴുന്നേറ്റു.
"സാർ നമുക്ക് ടെംപെസ്റ്റിലെ ഒരു സീൻ ചെയ്യാം. ഞങ്ങളെല്ലാരും അത് പഠിച്ചതാ. അല്ലേടാ? അപ്പൊ അത് ഉറപ്പിച്ചു."
പിന്നെ ചുറ്റും നോക്കി എല്ലാവരുടെയും ശ്രദ്ധ കിട്ടുന്നു എന്ന് ഉറപ്പാക്കി. ഈശ്വരാ, അവൾ വായ തുറന്നു. പീരങ്കിയുണ്ട വരുന്നുണ്ട്.
ഞാൻ മിറാൻഡ, സാറ് ഫെർഡിനാൻഡ്'
പിന്നെ സാരിയുടെ മുന്താണി എടുത്ത് അരയിൽ കുത്തി, ക്ലാസിനു മുന്നിലെത്തി.
A man as handsome as this  can’t have anything evil in him. If the devil had such a beautiful house as his body, then good things would fight to live in it.
എന്നെ നോക്കിക്കൊന്നുമായിരുന്നില്ല ഈ കൂത്ത്. എങ്കിലും എല്ലാർക്കും കാര്യം പിടികിട്ടി. കൂട്ടച്ചിരിയായി.
നിമിഷ മാത്രം ഗൗരവത്തിൽ ഇതെന്തിനാ എല്ലാരും ഇങ്ങനെ ചിരിക്കുന്നെ എന്ന് ചോദിക്കുന്നപോലെ എല്ലാവരെയും നോക്കി. എനിക്ക് കലി വന്നു. പൊക്കം കൊണ്ട് നീ ഫെർഡിനാൻഡ് ആയാൽ മതി എന്നൊരുത്തന്റെ കമന്റ് 
"നീ പോടാ, നീ അല്ലേലും കാലിബാനാ" എന്ന് അവളുടെ മറുപടിയും വന്നു.
ഒടുവിൽ നിമിഷയുടെ വാശി തന്നെ നടന്നു. ടെംപെസ്റ്റിന്റെ റിഹേഴ്‌സൽ തുടങ്ങി. ആ വർഷം ട്രാൻസ്ഫർ ആയി വന്നതല്ലേ എന്ന് പറഞ്ഞു നിമിഷ എന്നെ അതിൽ കയറ്റി. പക്ഷെ എല്ലാരുടെയും അഭിപ്രായം അനുസരിച്ചു ഞാൻ മിറാൻഡയുടെ അച്ഛൻ പ്രോസ്പെറോയും നിമിഷ മിറാൻഡയും ആയിരുന്നു. പഠിത്തമൊക്കെ താഴ്ത്തി വെച്ച് അവൾ ഫുൾ ടൈം നാടകമായിരുന്നു. എന്നും ഓരോ കോസ്റ്റുമൊക്കെ ഇട്ടുവന്നു ക്‌ളാസിൽ ഇരിക്കും


റിഹേഴ്‌സൽ ഒരു തലവേദന ആയിരുന്നു. ഫെർഡിനന്റിന്റെ അടുത്ത് നിന്ന് പ്രോസ്പെറോ തന്റെ മകൾ മിറാൻഡയെ വലിച്ചു കൊണ്ട് പോകുന്ന രംഗത്ത് നിമിഷയുടെ മിറാൻഡ വലിയ സന്തോഷത്തിലാണ് പോകുന്നത്. അത് അവൾ മനപ്പൂർവം മറന്നു പോകുന്നതാണോ അതോ അബദ്ധം പറ്റുന്നതാണോ എന്ന് ഞാൻ സംശയിച്ചു.
എന്തൊക്കെ കോപ്രായം കാണിച്ചു നടന്നാലും പരീക്ഷയ്ക്ക് അവൾക്ക് നല്ല സ്‌കോർ ആയിരുന്നു
"ഇതെപ്പോഴാ പഠിക്കുന്നെ? ക്‌ളാസിലൊന്നും കയറുന്നില്ലല്ലോ?"
"പിന്നേ, സാറിന്റെ ക്‌ളാസിൽ രണ്ടു ദിവസമേ ഞാൻ ആബ്സെന്റ് ആയിട്ടുള്ളു. അത് സാറ് വരാഞ്ഞതുകൊണ്ട്"
"വേറെ എല്ലാരും പറയുന്നു അവരുടെ ക്‌ളാസിൽ.."
", സാറ് എല്ലാ പേപ്പറും പഠിപ്പിക്കൂഞാൻ നൂറു ശതമാനം അറ്റന്റൻസ് ആക്കാം."
അവളുടെ ഓരോ ഡയലോഗിനും ക്‌ളാസിൽ കൂട്ടച്ചിരി. എന്നെ പേടിയുള്ള കുട്ടികളും എന്നെ കളിയാക്കാൻ അവളോടൊപ്പം കൂടും. എന്നേക്കാൾ അവർക്കെല്ലാം പേടി അവളെ ആയിരുന്നു.
കൂട്ടുകാരോടൊക്കെ എന്നെക്കുറിച്ചു പറയുമ്പോൾ എന്റെ കെട്ടിയോനെന്നും കണവനെന്നും സാധാരണ ഭാര്യമാർ കളിയായി പറയുന്ന വാക്കുകളാണ് അവർ ഉപയോഗിക്കുന്നത് എന്ന് ഞാൻകേട്ടിട്ടുണ്ട്. കോളേജിൽ ചിലരൊക്കെ എന്നെ അറിയുനന്തു തന്നെ ഈ തമാശയുടെ പേരിലാണ്. ഒരിക്കൽ പ്രിൻസിപ്പലും ഒരു മീറ്റിങ്ങിൽ അങ്ങിനെ വിളിച്ചു എന്നെ കളിയാക്കി. നേരത്തെ ഇതൊക്കെ ഒരു ചർച്ചാവിഷയം ആയിരുന്നെങ്കിലും പിന്നെപ്പിന്നെ അതൊരു പഴഞ്ചൻ തമാശയായി മാറി. അതിനു കാരണം നിമിഷയുടെ ഒന്നിലും കൂസാത്ത പെരുമാറ്റമായിരുന്നു. തമാശയ്ക്കും ഗൗരവത്തിനുമിടയിൽ എങ്ങിനെ ഞാനുമായുള്ള അടുപ്പം വിദഗ്ധമായി ഇഴപൊട്ടാതെ കൊണ്ടുപോകാം എന്നവൾക്ക് നന്നായി അറിയാമായിരുന്നു
ഞങ്ങൾ തമ്മിലുള്ള ബന്ധം നിമിഷയുടെ ഒരു നീണ്ട തമാശ അല്ലാതെ മറ്റൊന്നും അല്ലെന്ന് ഒരുവിധം എല്ലാവർക്കും വ്യക്തമായിരുന്നു. അതും ഒരു ക്ലിഷേ പോലെയായി. നിമിഷയുടെ പഴയ നമ്പറുകൾക്ക് ചിരിക്കാൻ ആളെ കിട്ടാതായി. എങ്ങിനെയും എന്നെ ചമ്മിക്കാനുള്ള ഒരു അവസരവും അവൾ പാഴാക്കില്ലെങ്കിലും അതൊക്കെ വേറെ ആരെങ്കിലും അടുത്തുള്ളപ്പോൾ മാത്രമാണെന്ന് ഞാൻ മനസിലാക്കി. ഒറ്റയ്ക്ക് എന്റടുത്ത് നിൽക്കുമ്പോൾ അവൾക്ക് ഭയമോ ബഹമാനമോ രണ്ടും കലർന്ന മാനസികാവസ്ഥയോ ആയിരുന്നു. വിറയ്ക്കുന്നുണ്ടെന്നു തോന്നും. ഒരക്ഷരം മിണ്ടുക പോലുമില്ല
ഒരുദിവസം എന്റെ ഭാര്യയും മോളും എന്റെ കോളേജിൽ വന്നു. ആരുടെയോ ഹൌസ് വാമിങ്ങിനു പോകുന്ന വഴിക്ക് താക്കോൽ തന്നിട്ട് പോകാൻ കയറിയതാണ്. എന്റെ അവരെ കാണാൻ കുട്ടികളെല്ലാരും വന്നു. നിമിഷ മാത്രം എവിടെയോ മുങ്ങി. പിന്നെ ലാസ്റ്റ് അവറിലാണ് പൊങ്ങിയത്. മുഖം ഒരു ചുമടുണ്ടായിരുന്നു. കൂട്ടുകാരികൾ ഉണ്ടായിരുന്നെങ്കിലും ഞാൻ ധൈര്യം സംഭരിച്ചു ചോദിച്ചു.
"ഭാര്യയും മോളും വന്നിട്ട് നിമിഷയെ കണ്ടില്ലല്ലോ?"
"
ഞാൻ കണ്ടു. എന്നെ കണ്ടില്ലെന്നു പറ
പിന്നെ ചുറ്റും നോക്കി എല്ലാവരും കേൾക്കുന്നെന്ന് ഉറപ്പു വരുത്തിയിട്ട് 
"ശോ, ഈ മനുഷ്യന്റെ കാര്യം കൊണ്ട് ഞാൻ തോറ്റു. എന്റീശ്വരാ എത്ര നല്ല ആലോചന എനിക്ക് വന്നതാ. ഇതാണല്ലോ വിധിച്ചിരുന്നെ"
പിന്നെ കളിയാക്കുന്ന ഭാവത്തിൽ,"ഓ ഞാൻ എല്ലാരേം കണ്ടു തൃപ്തിപ്പെട്ടു. എന്നെ അവരാരും കണ്ടില്ല. അത്യാവശ്യമായിട്ടു ബാങ്കിൽ പോണമാരുന്നു. കൊക്കോകോളയുടെ ഇന്റർനാഷണൽ ലോട്ടറിയിൽ 50 കോടി അടിച്ചെന്ന് മെയിലു വന്നു.ഉടനെ കൊണ്ട് ബാങ്കിലിട്ടേക്കാമെന്നു കരുതി."
കൂട്ടച്ചിരിക്കിടയിൽ ഒരു കുത്ത് കൊടുക്കാമെന്ന് കരുതി ഞാൻ ചോദിച്ചു 
"പിന്നെ ഇതെന്താ ഇത്ര ഗൗരവം? ആകെ ഒരു വാട്ടം?"
"ഓ അതീന്ന് ഒരു ൨൫ കോടി സാറിന്റെ ഡിവോഴ്‌സിനും സെറ്റിൽമെന്റിനും ആകും. ബാക്കി മതി നമ്മക്ക് രണ്ടിനും  ജീവിക്കാൻ. ഈ വാധ്യാര് പണിയൊന്നും വേണ്ടെന്നേ"
ഞാൻ പിന്നെ അവിടെ നിന്നില്ല. ദൂരെ ചെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അവൾ നാക്കുനീട്ടി കാണിച്ചു, ഒരു കണ്ണിറുക്കിക്കൊണ്ട്.
കോളേജ് മാഗസിനിൽ നിമിഷയുടെ ഒരു ലേഖനമുണ്ടെന്നു ആനന്ദനും രാജുവും പറയുന്നത് കേട്ടു. അങ്ങിനെയായിരിക്കില്ല, കോളേജ് മാഗസിനിൽ വെച്ച് അവള് വല്ലോർക്കും പ്രേമലേഖനം കൊടുത്തു കാണും എന്ന് ഞാൻ തമാശ പറഞ്ഞു
"ഏയ് അങ്ങിനെയല്ല, ഒരു കിടിലൻ സാധനം. ഇംഗ്ലീഷിലെ ഹബീബ് പറഞ്ഞു വളരെ സ്കോളർലി ആണെന്ന്. ഞാൻ നോക്കി, സത്യം പറഞ്ഞാ എനിക്ക് ഒരു ചുക്കും മനസിലായില്ല." ആനന്ദൻ പറഞ്ഞു.
ഞാൻ രാജുവിന്റെ കയ്യിലെ മാഗസിൻ വാങ്ങിച്ചു മറിച്ചു നോക്കി. വായിക്കണം. പക്ഷെ എവിടെ സമയം. ടെംപെസ്റ്റാണ് എടുത്ത് കീറിയിരിക്കുന്നത്
"ഒന്ന് വായിക്ക് സാറേ. സ്വന്തം പെണ്ണിന്റെയല്ലേ?" രാജു കളിയാക്കി.
"പിന്നെ എനിക്ക് വേറെ പണിയില്ല. എന്റെ സ്ഥാനത്ത് താനെങ്ങാണം ആയിരുന്നേ കാണാമായിരുന്നു. നാടുവിട്ടേനെ. എന്തൊരു വട്ടു കേസ്"
അങ്ങിനെ ഒക്കെ പറഞ്ഞെങ്കിലും നിമിഷയെ കണ്ടപ്പോൾ എന്റെ മനസ് തണുത്തു. congrats പറഞ്ഞു.
"ഇനിയെന്തെല്ലാം എന്റെ കഴിവുകൾ മിസ്റ്റർ വേണുക്കുട്ടൻനായർ കാണാനിരിക്കുന്നു! നിമിഷ എസ് നായർഎസ് ഫോർ ഷേക്സ്പിയർ."
"നിമിഷ എന്താ പിന്നെ ലിറ്ററേച്ചർ വിട്ടത്?"
"ങാ അത് മതിയായിരുന്നു. പക്ഷെ സാറിന്റെ പേരല്ലേ എന്റെ ജാതകത്തിലെഴുതിയേക്കുന്നെ? പിന്നെങ്ങനാ? എന്നാലും സാറത് വായിച്ചില്ലല്ലോ."
"എനിക്കതൊന്നും തലേൽ കേറത്തില്ല. കെമിസ്ട്രി ആകുമ്പോ ഒരു കണക്കും ചിട്ടേമൊക്കെയുണ്ട്. ഇതൊക്കെ എന്താ. കള്ളക്കഥയും പ്രേമവും വട്ടും. നോട്ട് മൈ കപ്പ് ഓഫ് ടീ"
എങ്കിലും അന്ന് രാത്രി ഞാൻ ആ ലേഖനം മനസിരുത്തി വായിച്ചു വളരെ പണിപ്പെട്ടു ചമച്ചതാണ്. രണ്ടുപേജ് ലേഖനം,പിന്നെ അരപ്പേജ് ബിബ്ലിയോഗ്രഫി. കോപ്പി അടിച്ചതായിരിക്കുമോ?
 പ്രോസ്പെറോയെ ഏതോ ക്രിട്ടിക് ഒരു ഇൻസെസ്റ്റ്വസ് ഫാദർ ആയി വ്യാഖ്യാനിച്ചതിനെ ഖണ്ഡിച്ചിരിക്കുകയാണ്.
കുറെ പുസ്തകങ്ങളൊക്കെ റെഫർ ചെയ്തിരിക്കുന്നു.
മിറാൻഡ പ്രോസ്പെറോയുടെ മകളല്ല. ആർ യു നോട്ട് മൈ ഫാദർ എന്ന് മിറാൻഡ ചോദിക്കുന്നുമുണ്ട് എന്നാണ് ആർഗ്യുമെന്റ് തുടങ്ങുന്നത്. അമ്മൂമ്മയുടെ പാതിവ്രത്യത്തെ കുറിച്ച് മിറാൻഡയുടെ സർകാസവും തെളിവായി കൊടുത്തിരിക്കുന്നു. അത്ഭുത ദ്വീപിലേക്ക് പ്രോസ്പെറോ തട്ടിക്കൊണ്ടു വന്ന പെൺകുട്ടിയാണത്രെ മിറാൻഡ. അതറിയാവുന്ന ഒരാൾ കാലിബനും. കാലിബന്റെ 'അമ്മ സൈക്കോറാക്സിനും ഇതറിയാമായിരുന്നു. പ്രോസ്പെറോ അവരെ കൊന്നു കളഞ്ഞു. കാലിബനെ തടവിലുമാക്കി. കാലിബൻ  പണ്ട് പ്രോസ്പെറോയ്ക്ക് കാണിച്ചു കൊടുത്തിരുന്ന ഫലമൂലങ്ങൾ  ഏദൻ തോട്ടത്തിലെ പാപക്കനികൾ ആണെന്നും അവൾ പറയുന്നുഏരിയൽ പ്രോസ്പെറോയുടെ മനസാക്ഷി തന്നെയാണ്. അത് സ്വാതന്ത്രമല്ല. സ്വാതന്ത്രമായാൽ പ്രോസ്പെറോ പാപബോധം മൂലം നീറി മരിക്കും. ഒടുവിൽ ഈ കഥയൊക്കെ അറിയാവുന്ന നാട്ടുകാർ അയാളെ തേടി വരുമ്പോൾ മിറാൻഡയെ ഫെർഡിനാന്റിന് കാഴ്ചവെച്ചു അയാൾ തന്റെ മുഖം രക്ഷിക്കുന്നു. മനസാക്ഷി സ്വാതന്ത്രമാവുന്നു. സ്വതന്ത്രമായ, കാറ്റും കോളും ഒഴിഞ്ഞ മനഃസാക്ഷിയോടെ അയാൾ പശ്ചാത്താപ വിവശനും തത്വചിന്തകനും ആവുന്നു. ഈ അവസ്ഥയിലാണ് ലോകത്തെ കുറിച്ച് insubstantial pageant എന്നൊക്കെ അയാൾ പറയുന്നത്വിഭിന്ന വാദമുഖങ്ങളും ഉദാഹരണങ്ങളും ഉദ്ധരണികളും നിരത്തി ശരിക്കും സ്കോളർലി ആയാണ് നിമിഷ അതൊക്കെ സമർത്ഥിച്ചിരിക്കുന്നത്.
ഒരു മനുഷ്യനെന്ന നിലയിൽ പ്രോസ്പെറോ മിറാന്ഡയോട് ചെയ്തത് കൊടുംചതിയാണെന്നും അവൾ ഒടുവിൽ പറഞ്ഞിരിക്കുന്നു.
അന്ന് രാത്രിയിൽ ഞാൻ ഉറങ്ങിയില്ല. അന്നൊരിക്കൽ പ്രോസ്പെറോ ആയി വേഷമിട്ടതൊക്കെ ഞാൻ ഓർത്തു പോയി. ഉറങ്ങിയപ്പോൾ സ്വപ്നത്തിൽ ആ കടലും ദ്വീപും ജലയാനവും തെളിഞ്ഞു വന്നു . തീരങ്ങളിൽ  മണലായിരുന്നില്ല. ആദിസൃഷ്ടിയുടെ കളിമണ്ണായിരുന്നു. എന്റെ ഓർമയിൽ അവശേഷിച്ചിരുന്ന വരികൾ ഞാൻ ഉരുവിട്ടുകൊണ്ടിരുന്നു.
You do look, my son, in a moved sort,
As if you were dismayed. Be cheerful, sir.
Our revels now are ended. These our actors,
As I foretold you, were all spirits and
Are melted into air, into thin air.
And like the baseless fabric of this vision,
The cloud-capped towers, the gorgeous palaces,
The solemn temples, the great globe itself—
Yea, all which it inherit—shall dissolve,
And like this insubstantial pageant faded,
Leave not a rack behind. We are such stuff
As dreams are made on, and our little life
Is rounded with a sleep.
സ്വപ്നത്തിൽ എനിക്ക് മിരാണ്ടയോടു തോന്നിയത് പുത്രവാത്സല്യം ആയിരുന്നില്ല.എന്റെ ഉള്ളിൽ സാത്വികമായ ഒരു ഭാവവും നിറഞ്ഞില്ല. പകരം ദുഖവും പ്രതികാര വാഞ്ചയും കാമവുമായിരുന്നു. ഞാൻ എല്ലാവരാലും വഞ്ചിക്കപ്പെട്ടതായി തോന്നി രാജാവായിരുന്നിട്ടും സ്വയം വഞ്ചിക്കേണ്ടി വന്നതിന്റെ ആത്മനിന്ദയും തോന്നി.
വളരെ  ഉത്സാഹത്തോടെയാണ് അടുത്തദിവസം കോളേജിലേക്ക് പോയത്. കോളേജിനടുത്തെത്തിയപ്പോൾ ഒരു പെണ്കുട്ടിയുടേതെന്ന പോലെ ഉള്ളു പിടയ്ക്കുന്നുണ്ടായിരുന്നു. നേരെ ചെന്ന് പെട്ടത് നിമിഷയുടെ മുന്നിൽ.
"എന്ത് പറ്റി സാറേ, സുഖമില്ലേ?"
"നിമിഷ, ഐ ആം ഫൈൻ. താങ്ക് യൂ."
എങ്ങിനെയാണ് അത്രയും പറഞ്ഞൊപ്പിച്ചതെന്ന് എനിക്കറിയില്ല. ക്ളാസൊന്നും ഉണ്ടായിരുന്നില്ല. വർഷാവസാനം റെക്കോർഡുകളുടെയും മറ്റും തിരക്കാണ് കുട്ടികൾക്ക്.
ഉച്ചകഴിഞ്ഞു സോഫയിൽ കിടന്ന് മയങ്ങാൻ തോന്നി. തലേന്നത്തെ ഉറക്കക്ഷീണം ഉണ്ടായിരുന്നു. അറിയാതെ ഉറങ്ങിപ്പോയി. പിന്നെയും തലേ രാത്രിയിലെ സ്വപ്‌നങ്ങൾ. ആത്മകഥ മിറാണ്ടയോട് പറയുന്ന രംഗമാണ് സ്വപ്നത്തിൽ വരുന്നത്. നടന്നു തീർത്ത വഴികളുടെ, അലഞ്ഞു നടന്ന നഗരങ്ങളുടെ, കണ്ടുമറന്ന മുഖങ്ങളുടെ,കാത്തുകൊണ്ടും നാവുകൊണ്ടുമറിഞ്ഞ മാധുര്യങ്ങളുടെ, ഭയപ്പെടുത്തുന്ന നിഷ്‌കാസനങ്ങളുടെ നീണ്ടു നീണ്ടു പോകുന്ന കഥകൾ കേട്ട് മിറാൻഡ എന്റെ അടുത്ത് കട്ടിലിൽ ഇരിക്കുന്നു.ഉറങ്ങുന്ന എന്നെ നിർന്നിമേഷയായി നോക്കിയിരുന്ന് ഉണരുമ്പോൾ നെറ്റിയിൽ ഒരു ചുംബനം തന്ന് എങ്ങോ മറയുന്ന അത്ഭുതബാലിക. മിറാൻഡ.
ഉണർന്നപ്പോൾ മാണി അഞ്ചിനോടടുക്കുന്നു. എല്ലാവരും പോയിക്കഴിഞ്ഞു. അറ്റന്ററാണ്‌ ഉണർത്തിയത്. അയാൾക്കും പോകണം 
മേശപ്പുറത്ത് ഒരു പോസ്റ്റ് വന്നു കിടക്കുന്നു. ഫ്ളൈറ്റ് ടിക്കറ്റാണ്. ഫ്രാൻസിലേക്ക്.
ഞാൻ അതൊക്കെ മറന്നു പോയിരുന്നു. രണ്ടു മാസത്തെ എക്സ്ചേഞ്ച് പ്രോഗ്രാം. ഇന്ന് വ്യാഴം. സൺഡേ ആണ് ഫ്‌ളൈറ്റ്. ഞാൻ വീട്ടിലേയ്ക്കു മടങ്ങി 
അടുത്തദിവസം ക്ലാസ് കഴിഞ്ഞിട്ട് കുട്ടികളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞു. വിശദമായി അവരോടെല്ലാം യാത്ര പറഞ്ഞു. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അവരൊക്കെ കോഴ്‌സുകഴിഞ്ഞു പരീക്ഷയും കഴിഞ്ഞു പോയിട്ടുണ്ടാവും.
നിമിഷയുടെ തമാശയ്ക്കായി കാതോർത്തു 
അവളൊന്നും പറഞ്ഞില്ല. അതുകൊണ്ടാവണം കൂട്ടുകാരികൾ എന്നെ വെറുതെ വിട്ടില്ല
"അപ്പൊ സാറെ, ഇവളുടെ കാര്യമോ?"
കൂട്ടച്ചിരി 
നിമിഷ എഴുന്നേറ്റു. കൂട്ടുകാരോട് എന്തോ കുശുകുശുത്തു 
അവൾ ക്ലാസിന്റെ മുന്നിലേയ്ക്ക് വന്നു 
"സ്നേഹിതരേ 
രണ്ടുവർഷം നമ്മെ വളരെ efficient ആൻഡ് effective ആയ രീതിയിൽ പോളിമറും മെത്തഡോളജിയും മോളിക്കുലറും പഠിപ്പിച്ച വേണുക്കുട്ടൻ സാർ നമ്മളെ വിട്ടു പോകുകയാണ്."
കൂട്ടച്ചിരി 
"അയ്യോ ണാനെന്തുവാ ഈ പറയുന്നേ. വേണുക്കുട്ടൻ സാർ ഉപരി പഠനത്തിന് ...അതല്ലേ.. ഓ ശരി എക്സ്ചേഞ്ച് പ്രോഗ്രാമിന് പോവുകയാണ്, ഫ്രാൻസിൽ. സാറിന് നിങ്ങളുടെ എല്ലാവരുടെ പേരിലും എന്റെ സ്വന്തം പേരിലും ആശംസകൾ നേരുന്നു. പിന്നെ ഞങ്ങളെ ഇത്രയും നാൾ സഹിച്ചതിനു നന്ദിയും.
കയ്യടി 
കുട്ടികളെല്ലാരും ഒറ്റയ്ക്കും കൂട്ടമായും യാത്രാമംഗളങ്ങൾ നേരാൻ ഡിപ്പാർട്മെന്റിൽ വന്നു. നിമിഷ മാത്രം വന്നില്ല 
ഒടുവിൽ മിക്കവരും പോയിക്കഴിഞ്ഞിട്ട് രണ്ടു ഫ്രെണ്ട്സുമായി അവളും വന്നു. കൂട്ടുകാരെ പുറത്ത് നിർത്തി അവൾ ഉള്ളിൽ വന്നു.
നിമിഷ എന്നെ കെട്ടിപ്പിടിക്കും എന്ന് ഞാൻ ഭയന്നു 
ഞാൻ നിമിഷയെ കെട്ടിപ്പിടിക്കുമോ എന്നും ഞാൻ ഭയന്നു 
"സാർ, ആ കയ്യൊന്നു നീട്ടിയെ"
ഞാൻ വലതു കൈ നീട്ടി അവൾ ഇടതു കൈ കൊണ്ട് എന്റെ കയ്യിൽ പിടിച്ചു 
"ഒരു സമ്മാനമുണ്ട്"
കൈവെളളയിൽ ഒരു ചുംബനം ഞാൻ പ്രതീക്ഷിച്ചു 
ഭയമാണോ അതോ കൊതിയാണോ 
അവൾ എന്റെ കൈ അവളുടെ വലതുകൈയിൽ ചേർത്ത് വെച്ചു 
കണ്ണിൽ നിന്ന് കണ്ണെടുക്കാതെ എന്റെ കയ്യിൽ ഒന്നമർത്തി 
പിന്നെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്ന് കൂട്ടുകാരികളോടൊപ്പം പടിയിറങ്ങിപ്പോയി 
ഞാനെന്റെ കയ്യിൽ നോക്കി 
ഉലയിൽ വെച്ച കാരിരുമ്പുപോലെ അത് ചുട്ടുപഴുത്തിരിക്കുന്നു